സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി കേരളത്തിൽ വൻ വർധന രേഖപ്പെടുത്തിയ സ്വർണവില, ഇന്ന് താഴ്ന്നിറങ്ങി.
ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,930 രൂപയായി. 400 രൂപ താഴ്ന്ന് 95,440 രൂപയാണ് പവൻവില.
ഇന്നലെ 2 തവണയായി ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടിയിരുന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാൻ സാധ്യത ശക്തമായതിനാൽ സ്വർണവില കൂടേണ്ടതാണ്.
എന്നാൽ, ഡിസംബർ 10ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചാലും, 2026ൽ ഈ ട്രെൻഡ് തുടരാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളുമുണ്ട്. അതായത്, പലിശനിരക്ക് കുറയ്ക്കൽ ട്രെൻഡിന് ഈ മാസത്തോടെ ‘തൽക്കാല’ തിരശീല വീണേക്കാം.
ഇതേത്തുടർന്ന്, യുഎസ് കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) ഉയരുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
ലാഭമെടുപ്പും വില കുറയാനിടയാക്കി. ഔൺസിന് 15.34 ഡോളർ താഴ്ന്ന് 4,197.81 ഡോളറിലാണ് ഇപ്പോൾ രാജ്യാന്തരവില.
യുഎസ് 10-വർഷ ട്രഷറി യീൽഡ് 4.09ൽ നിന്ന് 4.16 ശതമാനത്തിലേക്കുവരെ ഉയർന്നു. ഇപ്പോഴുള്ളത് 4.14 ശതമാനത്തിൽ.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,870 രൂപയായി.
അതേസമയം, വെള്ളിവില ഉയരുകയാണ്. ഗ്രാമിന് ഇന്് 4 രൂപ വർധിച്ച് 192 രൂപ.
ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് ഇന്നുവില ഗ്രാമിന് 40 രൂപ താഴ്ന്ന് 9,810 രൂപയേയുള്ളൂ. വെള്ളിക്കുവില 190 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

