
റബർവില സംസ്ഥാന സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ 180 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കിലോയ്ക്ക് 250 രൂപയ്ക്കടുത്തെന്ന എക്കാലത്തെയും ഉയരത്തിലെത്തിയ ആർഎസ്എസ്-4നാണ് വില മൂന്നുമാസം പിന്നിടുമ്പോഴേക്കും താങ്ങുവിലയിലേക്ക് താഴ്ന്നത്. വിപണിവില 180 രൂപയ്ക്ക് താഴെയായാൽ, താങ്ങുവിലയും വിപണിവിലയും തമ്മിലെ അന്തരം കർഷകർക്ക് വിലസ്ഥിരതാ പദ്ധതിപ്രകാരം സർക്കാർ സബ്സിഡിയായി നൽകണം.
ജിഎസ്ടി പിരിവിലെ വളർച്ചാനിരക്കിൽ കേരളം രണ്ടാംസ്ഥാനത്ത്; ഒക്ടോബറിൽ കുതിപ്പ് 20%, കേന്ദ്രവിഹിതം 19,046 കോടി
അതേസമയം, ഉൽപാദനച്ചെലവ് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണെന്നിരിക്കേയുള്ള ഈ വിലത്തകർച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണ്. താങ്ങുവില കൂട്ടണമെന്ന ആവശ്യവും ഏറെക്കാലമായി കർഷകർ ഉന്നയിക്കുന്നുണ്ട്. വെളിച്ചെണ്ണയ്ക്ക് 200 രൂപയും കുരുമുളകിന് 300 രൂപയും കാപ്പിക്കുരുവിന് 500 രൂപയും കൂടി. ഇഞ്ചി വില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]