

ബി ഡി എസ്. ബിരുദധാരിയാണെന്നും ഡോക്ടറാണെന്നും മുബഷിറ ; ആവശ്യപ്പെട്ട പണം ചെക്ക് ആയി നൽകാമെന്ന് പറഞ്ഞു വിളിച്ചിവരുത്തി ; ഹണി ട്രാപ്പിൽ കുടുക്കി യുവാവിന്റെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് തന്ത്രപരമായി പിടികൂടിയത് ഇങ്ങനെ…
സ്വന്തം ലേഖകൻ
മലപ്പുറം: ഹണി ട്രാപ്പിൽ കുടുക്കി യുവാവിന്റെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടി. ആവശ്യപ്പെട്ട പണം ചെക്ക് ആയി നൽകാമെന്ന് പറഞ്ഞു വിളിച്ചിവരുത്തിയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പെരുവള്ളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മാവൂര്‍ ചെറുവാടി സ്വദേശി ഹര്‍ഷാദ്(34) എന്നിവരെ തിരൂരങ്ങാടി പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം ഗര്‍ഭിണി ആയെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നെന്നും ഈ വിവരം പുറത്തറിയാതിരിക്കാൻ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കുമെന്നും ബന്ധപ്പെട്ടവിവരങ്ങള്‍ പുറത്തറിയിക്കുമെന്നും യുവതി പറഞ്ഞിരുന്നു. 27-കാരനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി മുബഷിറയും കൂട്ടുപ്രതിയുമായ ഹര്‍ഷാദും 50,000 രൂപയാണ് തട്ടിയെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകെ 15 ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 50,000 രൂപ കൈമാറിയിട്ടും പ്രതികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യാപാരി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി തിരൂരങ്ങാടി പൊലീസിന് കൈമാറുകയും എസ്.എച്ച്.ഒ. കെടി ശ്രീനിവാസൻ, എസ്ഐ മാരായ എൻആര്‍ സുജിത്ത്, പി രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
വിവിധയിടങ്ങളിലായി ഒട്ടേറെ സംരംഭങ്ങള്‍ നടത്തുന്നയാളാണ് പരാതിക്കാരനായ 27-കാരൻ. കേസിലെ മുഖ്യപ്രതിയായ മുബഷിറ നേരത്തെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അടുത്തിടെ ഇവിടെനിന്ന് ജോലി വിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. യുവതിയുടെ ഭീഷണിയെത്തുടര്‍ന്ന് പരാതിക്കാരൻ ആദ്യം 50,000 രൂപ കൈമാറി. കഴിഞ്ഞ 27-ന് കൊളപ്പുറത്ത് വെച്ചാണ് പണം നല്‍കിയത്. മുബഷിറയും ഹര്‍ഷാദും പണം കൈപ്പറ്റുന്ന ദൃശ്യങ്ങളും തെളിവിനായി പരാതിക്കാരന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയിരുന്നു.
എന്നാല്‍, ഇതിനുശേഷവും മുബഷിറ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. ഇതോടെയാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ബാക്കി പണം ചെക്ക് ആയി നല്‍കാമെന്ന് പറഞ്ഞ് പൊലീസ് സംഘം പ്രതികളെ കോഹിനൂരിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരൻ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റോഡരികില്‍ കാത്തുനിന്നു. പിന്നാലെ പ്രതിയായ ഹര്‍ഷാദും ഇവിടേക്കെത്തി. ഇതോടെ സമീപത്തായി മഫ്ത്തിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പിന്നാലെ മുബഷിറയും കസ്റ്റഡിയിലായി.
പൊലീസിന്റെ പിടിയിലായതിന് പിന്നാലെ താൻ ബി ഡി എസ്. ബിരുദധാരിയാണെന്നും ഡോക്ടറാണെന്നുമാണ് മുബഷിറ അവകാശപ്പെട്ടത്. ഡോക്ടറുടെ വേഷത്തിലുള്ള ചില ഫോട്ടോകളും യുവതിയുടെ ഫോണിലുണ്ടായിരുന്നു. എന്നാല്‍, യുവതി പഠിച്ചതായി അവകാശപ്പെട്ട കോളേജില്‍ പൊലീസ് അന്വേഷണം നടത്തുകയും യുവതിയുടെ മൊഴി കളവാണെന്നും ബോധ്യപ്പെട്ടു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]