സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കാല വിപണിയിൽ ചരിത്രനേട്ടം കൈവരിച്ച് സപ്ലൈകോ. ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം 422.17 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് സപ്ലൈകോ ഓണം വിപണിയിലൂടെ നേടിയെടുത്തത്.
ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ പ്രവർത്തന ഫലമായാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആകെ വിറ്റുവരവിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിപണനത്തിലൂടെയുമാണ് സപ്ലൈകോയുടെ അക്കൗണ്ടിലെത്തിയത്.
കഴിഞ്ഞ വർഷം സമാനമായ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. ഇതിൽ 180.03 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 205.11 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭിച്ചിരുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. “മിക്ക സബ്സിഡി സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ലൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് യാതൊരുവിധ വിലവർദ്ധനവും വരുത്തിയിരുന്നില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ ഇനങ്ങൾക്ക് സബ്സിഡി നിരക്ക് കൂടുതൽ കുറച്ചു നൽകിയാണ് വിപണിയിലിറക്കിയത്.
കൂടാതെ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ചു നൽകുകയും ചെയ്തിരുന്നു. മുൻവർഷം വെളിച്ചെണ്ണ വിൽപ്പനയിലൂടെ മാത്രം 100 കോടി രൂപയുടെ വരുമാനമാണ് സപ്ലൈകോയ്ക്ക് ലഭിച്ചത്.
കേരളത്തിലുടനീളം സംഘടിപ്പിച്ച വിപണന മേളകളിലേക്ക് ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തൊട്ടാകെ 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകൾ എന്നിവയാണ് സംഘടിപ്പിച്ചത്.
ഈ മേളകളിലായി 40 ലക്ഷത്തിലധികം ആളുകൾ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

