ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പൂർണമായും ‘പുണ്യ നഗരി’യായി പ്രഖ്യാപിച്ച് ഇറച്ചിയും മീനും മദ്യവും ഉൾപ്പെടെ നിരോധിച്ച പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി വ്യാപാരികൾ.
മുൻകൂർ നോട്ടിസ് നൽകാതെയും ചർച്ചകളില്ലാതെയും പൊടുന്നനേയുള്ള പ്രഖ്യാപനം പലരുടെയും തൊഴിൽ ഇല്ലാതാക്കിയെന്നും കുടുംബ വരുമാനം നിലച്ചെന്നും വ്യാപാരികൾ ആരോപിച്ചു. പുനരധിവാസ പദ്ധതി ഇല്ലാതെ കച്ചവടം നിരോധിച്ചത് കനത്ത തിരിച്ചടിയാണെന്ന് വ്യാപാരി അസോസിയേഷനുകളുടെ പ്രതിനിധികളും വ്യക്തമാക്കി.
സുവർണക്ഷേത്രം സ്ഥിതിചെയ്യുന്ന അമൃത്സർ, ശ്രീ അനന്ദ്പുർ സാഹിബ്, തൽവണ്ടി സാബോ എന്നിവയെയാണ് ‘പുണ്യ നഗരി’കളായി സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാർ പ്രഖ്യാപിച്ചത്.
വിഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പ്രഖ്യാപനം നടത്തുകയായിരുന്നു. പഞ്ചാബ് നിയമസഭ പ്രത്യേകം സമ്മേളിച്ച് ഏകകണ്ഠമായി എടുത്ത തീരുമാനവുമാണിത്.
നിരോധനം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മദ്യം, ഇറച്ചി, മീൻ, പുകയില, മറ്റ് ലഹരിവസ്തുക്കൾ എന്നിവയ്ക്കാണ് വിലക്ക്. തീരുമാനത്തെ സ്വാഗതം ചെയ്ത ബിജെപി, കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ഏതാണ്ട് 150ലേറെ കച്ചവടക്കാരെ പുനരധിവസിപ്പിക്കേണ്ടി വരും. ഈ പ്രദേശങ്ങളിലെ ഹോട്ടലുകൾക്ക് പുറത്തുനിന്ന് ഇറച്ചിയും മറ്റും കൊണ്ടുവന്ന് വിഭവങ്ങൾ തയാറാക്കി വിൽക്കുന്നതിന് തടസ്സമുണ്ടാകില്ല.
എന്നാൽ, ഇത് അനധികൃത കച്ചവടങ്ങൾക്കും കൊള്ളവിലയ്ക്കും വഴിവയ്ക്കുമെന്നാണ് സംസ്ഥാനത്തെ ഹോട്ടൽ സംഘടനകളുടെ വാദം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

