വടകര∙ ദേശീയപാതയിൽ മണ്ണിടിഞ്ഞ മീത്തലെ മുക്കാളിയിൽ മതിയായ സുരക്ഷ ഇല്ലാതെ അതിഥിത്തൊഴിലാളികൾ. ബുധനാഴ്ച വൈകിട്ട് മണ്ണിടിഞ്ഞ ഭാഗത്ത് പാർശ്വഭിത്തിയുടെ പ്രവൃത്തിയാണ് നടക്കുന്നത്.
അതിന് വേണ്ടി വളരെ ഉയരത്തിൽ കുത്തനെ മണ്ണ് എടുത്തതാണ് ഇടിയാൻ കാരണം. എന്നാൽ ശക്തമായ മഴയിലും ഇന്നലെ പ്രവൃത്തി തുടർന്നു.
മണ്ണ് എടുത്ത ഭാഗത്തിന് താഴെ വീണ്ടും കുഴിയെടുത്താണ് ഭിത്തി പണിയുന്നത്.
ഏതു സമയവും ഇടിഞ്ഞു വീഴുമെന്ന സ്ഥിതിയിലാണ് ഈ ഭാഗം. ഇവിടെയാണ് തൊഴിലാളികൾ പ്രവൃത്തി നടത്തുന്നത്.
ആവശ്യമായ ഒരു സുരക്ഷയും കരാർ കമ്പനി ഏർപ്പെടുത്തിയിട്ടില്ല. പാർശ്വഭിത്തിക്കു മണ്ണെടുപ്പ് ആരംഭിച്ചപ്പോൾ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. അത് കരാർ കമ്പനി ചെവിക്കൊണ്ടില്ല.
മുകളിലായി ഇലക്ട്രിക് പോസ്റ്റും വീടും അപകട
ഭീഷണിയിലാണ്. തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മീത്തലെ മുക്കാളിയിൽ ഒന്നര വർഷം മുൻപ് ഇടിഞ്ഞ കിഴക്കു ഭാഗം ഇനിയും നന്നാക്കിയിട്ടില്ല.
മുകളിൽ റോഡും വീടുകളും ഉണ്ട്. അവയെല്ലാം ഭീഷണിയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

