
കോഴിക്കോട്∙ സ്കൂട്ടറിലെത്തി യുവതിയുടെ
കടന്നുകളഞ്ഞ പ്രതിയേയും കൂട്ടുപ്രതിയേയും ഫറോക്ക് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പന്നിയങ്കര
ചെയ്തു. നല്ലളം നടവട്ടം പറമ്പ് ആയിഷാസിൽ നിവാസ് അലി (39), കൂട്ടുപ്രതി നല്ലളം കണ്ണാരമ്പത്ത് ബാസിത് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈമാസം 18ന് വൈകിട്ട് 5.30 ന് പന്നിയങ്കര വി.കെ.കൃഷ്ണമേനോൻ റോഡിൽ നടന്ന് പോവുകയായിരുന്ന പന്നിയങ്കര തിരുനിലം വയൽ സ്വദേശി ശീലാവതിയുടെ ഒരു പവൻ സ്വർണ്ണമാല സ്കൂട്ടറിൽ എത്തിയ പ്രതി നിവാസ് അലി പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.
പരാതിയിൽ അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വ്യാഴാഴ്ച രാവിലെ തിരുത്തിയാട് മെൻസ് ഹോസ്റ്റൽ പരിസരത്തു നിന്ന് നിവാസ് അലിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ബാസിത് ആണെന്ന് ഇയാൾ മൊഴി നൽകി. ബാസിതിനെ വ്യാഴാഴ്ച ഉച്ചയോടെ പിടികൂടുകയായിരുന്നു.
പ്രതിക്ക് ഇതിന് മുൻപ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശുചിമുറിയിൽ ക്യാമറ വച്ചതിന് കേസ് ഉണ്ട്. കൂടാതെ മീഞ്ചന്ത റെയിലിനു സമീപം മൂന്ന് പവൻ സ്വർണ മാല പൊട്ടിച്ച് എടുത്തതിനും സ്ത്രീകളെ ശല്യം ചെയ്തിനും പന്നിയങ്കര, നല്ലളം സ്റ്റേഷനുകളിലും വാഹന മോഷണത്തിന് കസബ പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്.
പ്രതി നിവാസ് അലി മാലപൊട്ടിക്കാൻ ഇറങ്ങുന്നതു കടുത്ത നിറത്തിലുള്ളതും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതുമായ ഷർട്ട് ധരിച്ചാണ്.
മാലപൊട്ടിച്ചെടുത്താൽ അൽപ്പ ദൂരം പോയി ഉടനെ ധരിച്ചിരിക്കുന്ന കളർ ഷർട്ട് മാറ്റി കയ്യിൽ കരുതിയ മറ്റൊരു നിറമുള്ള ഷർട്ട് ഇട്ടാണ് യാത്ര തുടരുക. സിസിടിവിയിൽ കാണുന്ന വസ്ത്രം ധരിച്ച പ്രതിയെ നാട്ടുകാരും പൊലീസും അന്വേഷിച്ച് പരതുമ്പോൾ പെട്ടെന്നു സംഭവ സ്ഥലത്തു നിന്ന് കടന്നുകളയാനാണു ഈ നിറംമാറ്റം.
സംഭവ ദിവസം സിസിടിവി പരിശോധിച്ചതിൽ പ്രതിയുടെ വാഹനം കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാലപ്പുറത്തുനിന്നു മോഷണം പോയതാണെന്നു വ്യക്തമായി.
പ്രതി സ്കൂട്ടർ മോഷ്ടിക്കുന്നതിന് മുൻപ് ചാലപ്പുറം ഭാഗത്ത് വയസ്സായ സ്ത്രീയെ ഉപദ്രവിച്ച് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. പിന്നീട് സ്കൂട്ടർ മോഷ്ടിച്ച് കടന്ന് കളഞ്ഞു.
ശേഷം പന്നിയങ്കരയിലെത്തി തിരുനിലം സ്വദേശിയുടെ മാലപൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.
സംഭവത്തിന് ശേഷം വാഹനം നഗരത്തിൽ ഉപേക്ഷിക്കുകയും സ്വർണ്ണം വിറ്റ് കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചുവരികയുമായിരുന്നു. വീണ്ടും നഗരത്തിൽ എത്തി മോഷണത്തിന് ശ്രമിക്കുന്ന സമയത്താണ് പൊലീസിന്റെ പിടിയിലായത്.
രണ്ടു പ്രതികളേയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
പന്നിയങ്കര സ്റ്റേഷനിലെ എസ്ഐ പ്രസന്നകുമാർ, എസ്സിപിഒ മാരായ ദിലീപ്, ശരത്ത് രാജൻ, സിപിഒ പ്രജീഷ്, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ കെ.സുജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒ മാരായ ഐ.ടി. വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]