
മൂന്നാർ ∙ ഒരു വർഷം മുൻപ് മലയിടിഞ്ഞ മണ്ണും പാറകളും കനത്ത മഴയിൽ ഒഴുകിയെത്താൻ തുടങ്ങിയതോടെ സമീപത്തു താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിൽ. പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാനാരംഭിച്ചു. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട
ദേവികുളം ഇറച്ചിൽപാറയിലാണ് ഇടിഞ്ഞു കിടക്കുന്ന മല കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഒഴുകി ജനവാസ മേഖലയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ ദേശീയപാതയുടെ പകുതി ഭാഗവും കഴിഞ്ഞ് മണ്ണും കല്ലും ഒഴുകുകയാണ്. 10 മീറ്റർ കൂടി ഒഴുകിയാൽ ഇവ സമീപത്തെ വീടുകൾക്ക് മുകളിൽ പതിക്കുന്ന സ്ഥിതിയിലാണ്. കല്ലും മണ്ണും ഒഴുകിയെത്തിയതോടെ ചെറുവാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നു പോകുന്നത്.
അപകട
ഭീഷണി രൂക്ഷമായതോടെയാണ് ജനങ്ങൾ വീടുകളിൽ നിന്നൊഴിഞ്ഞു പോകാനാരംഭിച്ചത്. 25 ലധികം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
2024 ഓഗസ്റ്റ് 11നാണ് ദേശീയ പാതയിൽപെട്ട ഇരച്ചിൽ പാറയിലെ ഗവ.
എൽപി സ്കൂളിന്റെ മുകൾഭാഗത്തെ വനഭൂമിയിൽ 100 മീറ്റർ നീളത്തിൽ വിണ്ടു കീറി മലയുടെ പ്രധാന ഭാഗം ദേശീയപാതയിലേക്ക് പതിച്ചത്. ഇടിഞ്ഞു കിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യാനും മുകൾ ഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടാനും വനം വകുപ്പ് രണ്ടു മാസം മുൻപ് അനുമതി നൽകിയിരുന്നു. തുടർന്ന് ജൂലൈ 5ന് മണ്ണു നീക്കാൻ തുടങ്ങിയെങ്കിലും രണ്ടു ദിവസം കൊണ്ട് അകാരണമായി പണികൾ നിർത്തി കരാറുകാരൻ സ്ഥലം വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]