
ന്യൂഡൽഹി ∙
യിലെ 124 വയസ്സുള്ള മിന്റ ദേവി ആരാണ്? പട്ടികയിലെ കള്ളവോട്ടുകൾക്കെതിരെ ഇന്നലെ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷർട്ടിലെ മിന്റ ദേവി എന്ന വനിതയെക്കുറിച്ചായിരുന്നു എല്ലാവരുടെയും അന്വേഷണം. ബിഹാറിലെ വോട്ടർപട്ടികയിൽ ഉള്ളതാണ് ഈ പേര്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലുള്ള വോട്ടർ ഐഡി പ്രകാരം ഇവർക്ക് 124 വയസ്സാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കിയത്.
വിവാദങ്ങൾ അറിഞ്ഞപ്പോൾ, രാജ്യത്തെ ‘ഏറ്റവും പ്രായംകൂടിയ’ വോട്ടറായ മിന്റ ദേവിക്ക് ചിരിയടക്കാൻ കഴിയുന്നില്ല. 35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷൻ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചർച്ചയായി. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ബൂത്ത് ലെവൽ ഓഫിസർ വീട്ടിൽ വരുന്നത് കാത്തിരുന്ന് നിരാശയായപ്പോൾ ഓൺലൈനായാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചത്. ഈ പിഴവിന് ഞാൻ എങ്ങനെ കുറ്റക്കാരിയാകും?’’–മിന്റ ചോദിക്കുന്നു.
ദരുണ്ട
നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. ഈ പിഴവ് വാർത്തകളിൽ വരുന്നതിനു മുൻപ് തന്നെ വോട്ടറെ ബന്ധപ്പെട്ട് പരിഹാര നടപടികൾ സ്വീകരിച്ചുവെന്നു സിവാൻ ജില്ലാ കലക്ടർ പ്രസ്താവനയിൽ അറിയിച്ചു.
പിഴവ് തിരുത്താൻ അപേക്ഷ ലഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കലക്ടർ പറഞ്ഞു.
വിവാദങ്ങളെ മിന്റ ദേവി ചിരിയോടെയാണ് കാണുന്നത്.
35–ാം വയസ്സിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിൽ താൻ സന്തോഷവതിയാണെന്നു മിന്റ പറഞ്ഞു. വോട്ട് ചെയ്യാൻ യോഗ്യയായതിന് ശേഷം നിരവധി തിരഞ്ഞെടുപ്പുകൾ വന്നെങ്കിലും തന്റെ പേര് ഒരിക്കലും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു മുത്തശ്ശിയാക്കിയെങ്കിൽ അതിൽ തനിക്ക് പ്രശ്നമല്ല. ഭയപ്പെടാനും ഒന്നുമില്ല.
തന്റെ ആധാർ കാർഡിലുള്ളതുപോലെ 1990 ആണ് ജനിച്ച വർഷമായി രേഖപ്പെടുത്തിയത്. കരട് വോട്ടർ പട്ടികയിൽ 1990 എന്നത് 1900 ആയെങ്കിൽ തനിക്കെന്തു ചെയ്യാൻ കഴിയുമെന്നും മിന്റ ചോദിക്കുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @INCKerala എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]