
മോസ്കോ/ വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡന്റ്
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മിൽ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നും യുഎഇ ആയിരിക്കും വേദിയെന്നും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
പുട്ടിൻ ആണ് യുഎഇ ചർച്ചക്ക് വേദിയാകണമെന്ന് നിർദേശിച്ചത്.
പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തിയതിന് ശേഷം മാത്രമേ പുട്ടിനുമായുള്ള ചർച്ചക്ക് ട്രംപ് തയ്യാറാകൂ എന്നാണ് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. അതേസമയം സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടി പങ്കെടുക്കണമെന്നാണ് സെലൻസ്കിയുടെ നിലപാട്.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ബുധനാഴ്ച മോസ്കോയിൽ വച്ച് മൂന്ന് മണിക്കൂർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായി പുട്ടിൻ സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച മോസ്കോയിൽ വച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ-നഹ്യാനുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
‘‘കൂടിക്കാഴ്ചയെ തുറന്ന മനസ്സോടെയാണ് ട്രംപ് കാണുന്നത്. ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ പ്രസിഡന്റ് ട്രംപ് പ്രസിഡന്റ് പുട്ടിനുമായും പ്രസിഡന്റ് സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നു.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടും.’’ – വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച റഷ്യയുടെ അഭ്യർത്ഥന പ്രകാരമാണെന്നും ലീവിറ്റ് പറഞ്ഞു.
അതേസമയം അടുത്ത ആഴ്ച ആദ്യത്തോടെ പുട്ടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് സ്ഥിരീകരിച്ചു.
എന്നാൽ റഷ്യയിൽ നിന്നാണ് കൂടിക്കാഴ്ചയ്ക്കുള്ള അഭ്യർത്ഥന വന്നതെന്ന ലീവിറ്റിന്റെ പ്രസ്താവനയെ യൂറി തള്ളി. യുഎസിന്റെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് റഷ്യയുടെ നിലപാട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]