
നെടുംകുന്നം ∙ അഞ്ചു വർഷം മുൻപ് ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ഗവ. ആയുർവേദ ആശുപത്രിക്കെട്ടിടം ഇതുവരെ തുറന്നു പ്രവർത്തനം തുടങ്ങിയിട്ടില്ല.
കെട്ടിടത്തിന്റെ പരിസരം കാടുകയറി. കിടത്തിച്ചികിത്സയ്ക്കായാണു പുതിയ കെട്ടിടം നിർമിച്ചത്.
3 വർഷം മുൻപ് ഉപകരണങ്ങൾ വാങ്ങി കെട്ടിടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 10 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.
സമീപത്തെ കെട്ടിടത്തിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടത്തിലേക്കു റോഡ് നിർമിക്കണം. പഞ്ചകർമചികിത്സ കൂടി ആരംഭിക്കാനാണു തീരുമാനം.
കെട്ടിടത്തിന് ഒരു നില കൂടി നിർമിക്കാൻ 60 ലക്ഷം രൂപ വേണം. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയതായി ഗവ.
ചീഫ് വിപ് എൻ.ജയരാജ് അറിയിച്ചു. ആശുപത്രിയിലേക്കു പോകാൻ റോഡും ശുദ്ധജല സൗകര്യവും പഞ്ചായത്ത് ഒരുക്കുമെന്നു നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]