
‘വിജയത്തിലേക്ക് നയിച്ചത് യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനം’: ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിലമ്പൂരിന്റെ ജനപ്രതിനിധിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനത്തിനാണെന്നും . ഇന്ന് മൂന്നരയ്ക്ക് നിയമസഭാ സമുച്ചയത്തിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ എല്ലാ നേതാക്കന്മാരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് എത്തിച്ചത്. അവരുടെ സാന്നിധ്യം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ജയത്തിന്റെ മാറ്റു കുറയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുമെന്ന് തോന്നുന്നില്ലെന്നും ഷൗക്കത്ത് പഞ്ഞു.
പി.വി.അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷവും അന്‍വര്‍ എനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തി. ജനങ്ങള്‍ അതിനുള്ള മറുപടി കൊടുത്തുകഴിഞ്ഞു. ഇനി അതിനു ഞാന്‍ മറുപടി കൊടുക്കേണ്ട കാര്യമില്ല. അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ചോദിച്ചാല്‍ അഭിപ്രായം പറയും. മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയത്തില്‍ നിരവധി ഘടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി ഇടതു സര്‍ക്കാരിന്റെ കീഴില്‍ നിലമ്പൂര്‍ അനുഭവിക്കുന്ന അവഗണനയ്ക്കെതിരായ വിധിയെഴുത്തു കൂടിയാണ് ജനവിധി.
വാര്‍ഡ് വിഭജനത്തിനു ശേഷം യുഡിഎഫിന് അനുകൂലമായ മൂന്നു പഞ്ചായത്തുകള്‍ നിലമ്പൂരില്‍നിന്നു മാറ്റിയിരുന്നു. അതിനു ശേഷം 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്യാടന് മുഹമ്മദ് ജയിച്ചത് അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ആ മണ്ഡലത്തിലാണ് പതിനായിരത്തിലേറെ വോട്ടിന്റെ വിജയം ഇത്തവണ കിട്ടിയത്. ഒരു ഭരണകൂടം മുഴുവന്‍ സര്‍വസന്നാഹങ്ങളുമായി എതിര്ഭാഗത്തുനിന്നിട്ടും വിജയിക്കാന്‍ കഴിഞ്ഞു. ഇനിയുള്ള നാളുകളില്‍ സര്‍ക്കാര്‍ കൂടെ നിന്നാല്‍ നിലമ്പൂരിലെ ജനകീയ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.