
നവീൻ ബാബു ഇരുന്ന കണ്ണൂർ എഡിഎം കസേരയിലേക്കു ഇനി കലാ ഭാസ്കർ; സർക്കാരിന്റെ പ്രതിസന്ധിയൊഴിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ എഡിഎം കസേരയിൽ ഒടുവിൽ ആളെത്തി. തിരുവനന്തപുരം സ്വദേശിനി കലാ ഭാസ്കർ ആണ് എഡിഎം ആയി ചുമതലയേറ്റത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു ശേഷം എഡിഎം കസേരയിലേക്കു വരാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടിയതോടെ സർക്കാർ ആശയക്കുഴപ്പത്തിലായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിനു ശേഷം കുറച്ചുനാൾ കസേര ഒഴിഞ്ഞു കിടന്നെങ്കിലും പിന്നീട് പ്രേമചന്ദ്രക്കുറുപ്പ് എഡിഎം കസേരയിൽ എത്തി.
സമ്മർദം ചെലുത്തിയാണ് അദ്ദേഹത്തെ എംഡിഎം കസേരയിലേക്കു കൊണ്ടുവന്നതെന്ന് അന്നേ ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. കഴിഞ്ഞ 31നു പ്രേമചന്ദ്രക്കുറുപ്പ് വിരമിച്ചതോടെ വീണ്ടും എഡിഎം കസേര ഒഴിഞ്ഞു കിടക്കാനാരംഭിച്ചു. എഡിഎം കൈകാര്യം ചെയ്യേണ്ട ഫയലുകളും കെട്ടിക്കിടന്നു.
സ്ഥാനക്കയറ്റം ലഭിക്കുന്നവരും കണ്ണൂർ എഡിഎം കസേര എന്നു കേൾക്കുമ്പോൾ രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ചു സമ്മർദം ചെലുത്തി ഒഴിയുകയായിരുന്നു. തളിപ്പറമ്പ് തഹസിൽദാരായി ജോലി ചെയ്തിട്ടുള്ള കലാ ഭാസ്കർ തൃശൂരിൽ നിന്നാണു കണ്ണൂരിലേക്ക് എത്തിയത്. നേരത്തെ വടകരയിലും തഹസിൽദാരായി ജോലി ചെയ്തിട്ടുണ്ട്.
പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീൻ ബാബുവിനു റവന്യു സ്റ്റാഫ് കൗൺസിൽ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ വിവാദങ്ങളും തുടർന്ന് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയതും സർക്കാരിനെത്തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു.