
തിരുവനന്തപുരം : ആരോപണങ്ങളിലും അഴിമതിയിലും മുങ്ങി സംസ്ഥാനത്ത് ഇടത് വലത് മുന്നണികൾ. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ഇരുമുന്നണികൾക്കും ആരോപണങ്ങൾ വെല്ലുവിളിയാകുന്നു. അതേസമയം തങ്ങൾക്കെതിരായ ആരോപണങ്ങളെ അവഗണിച്ച് നീങ്ങാനാണ് സിപിഎം നീക്കം.
ഗുരുതര ആരോപണങ്ങളിൽ ആളിക്കത്തുകയാണ് സംസ്ഥാനത്ത് മുന്നണി രാഷ്ട്രീയം. കേസുകൾ ആ അന്തരീക്ഷത്തിന്റെ കാഠിന്യം കൂട്ടുന്നുമുണ്ട്. ലോക്സഭാ പോരാട്ടത്തിനു വളരെ മുൻപ് സിപിഎമ്മും കോൺഗ്രസും ഇതിന്റെ പേരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് ഇരുമുന്നണിക്കും വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്കെതിരെ ‘ദേശാഭിമാനി’ മുൻ അസോസിയേറ്റ് എഡിറ്റർ ഉന്നയിച്ച ‘കൈതോലപ്പായ’ ആരോപണത്തിന്റെ ചൂടാറും മുൻപാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ വധിക്കാൻ കണ്ണൂർ കേന്ദ്രീകരിച്ച് നീക്കമുണ്ടായി എന്നുകൂടി അദ്ദേഹം ആരോപിച്ചത്.
ശക്തിധരന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. കെ.സുധാകരന്റെ സാന്നിധ്യത്തിൽ മോൻസൻ മാവുങ്കലിനു ചിലർ ചേർന്നു കൈമാറിയ 25 ലക്ഷത്തിൽ പത്തു ലക്ഷം മോൻസൻ സുധാകരനും നൽകി എന്ന ഡ്രൈവറുടെ മൊഴിയുടെ മറപറ്റിയാണ് കോൺഗ്രസിനെതിരെ സിപിഎം രംഗത്തെത്തിയത്. എന്നാൽ കെപിസിസി പ്രസിഡന്റിനെ പ്രതിയാക്കാമെങ്കിൽ രണ്ടുകോടി രൂപ എണ്ണിത്തിട്ടപ്പെടുന്നതിനു സാക്ഷിയായ ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ പേരിലും കേസ് എടുക്കണ്ടേയെന്നാണ് പ്രതിപക്ഷത്തിന്റെ മറുചോദ്യം. പ്രതിപക്ഷത്തിനെതിരെ അതിന്റെ പേരിൽ രാഷ്ട്രീയ പ്രചാരണം ആരംഭിച്ച അതേസമയത്ത് സ്വന്തം പാളയത്തിൽ നിന്ന് ഉയരുന്ന ആരോപണ പരമ്പരകൾ സിപിഎമ്മിനെ അലട്ടുന്നുമുണ്ട്. എന്നാൽ ഇവയെ അവഗണിച്ച് പ്രചരണവുമായി നീങ്ങാനാണ് പാർട്ടി തയ്യാറെടുക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]