
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങുന്നത് ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപം ഉറപ്പാക്കിയ ശേഷം. സൗദിക്കും ഖത്തറിനും പുറമെ യുഎഇയും വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കയിൽ പത്ത് വർഷത്തിനുള്ളിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനാണ് യുഎഇ തീരുമാനം. മിഡിൽ ഈസ്റ്റ് സന്ദർശനത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനമാണിത്.
ഖത്തർ 1.2 ട്രില്യൺ ഡോളറും സൗദി 600 ബില്യൺ ഡോളർ നിക്ഷേപവും ഭാവിയിൽ 1 ട്രില്യൺ ഡോളർ സാമ്പത്തിക സഹകരണവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡോണൾഡ് ട്രംപിന് യു എ ഇ ഓർഡർ ഓഫ് സായിദ് ബഹുമതി സമ്മാനിച്ചു. ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കുമോയെന്നതാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ഡീലിന് തൊട്ടടുത്താണെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇന്നാണ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]