
.news-body p a {width: auto;float: none;}
ലാഹോര്‍: വലങ്കയ്യന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ സെഞ്ച്വറി 177(146) യുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് അഫ്ഗാന് അടിച്ചെടുത്തത്. 12 ബൗണ്ടറികളും ആറ് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു 23കാരന് സദ്രാന്റെ ഇന്നിംഗ്സ്. നേരത്തെ ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇതേ വേദിയില്‍ ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് ഇന്ന് വിജയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
ടോസ് നേടിയ അഫ്ഗാനിസ്ഥാന് ആദ്യം ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസ് 6(15), സെദിഖുള്ള അത്തല്‍ 4(4), റഹ്മത്ത് ഷാ 4(9) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ അഫ്ഗാന് 37ന് മൂന്ന് എന്ന നിലയില്‍ പരുങ്ങലിലായി. ക്യാപ്റ്റന്‍ ഹാഷ്മത്തുള്ള ഷാഹിദി 40(67) സദ്രാന് ഒപ്പം നാലാം വിക്കറ്റില്‍ നേടിയ 103 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നായകന് പുറത്തായ ശേഷം ക്രീസിലെത്തിയ അസ്മത്തുള്ള ഒമര്‍സായ് 41(31) സദ്രാന് നല്ല പിന്തുണ നല്‍കിയതോടെ സ്കോറിംഗ് വേഗതയും ഉയര്‍ന്നു. മുഹമ്മദ് നബി 40(24)യും തകര്‍ത്തടിച്ചപ്പോള്‍ അവസാന 20 ഓവറുകളില്‍ നിന്ന് 185 റണ്‍സാണ് അഫ്ഗാന് അടിച്ചെടുത്തത്. ഗുല്‍ബാദിന്‍ നയീബ്, റാഷിദ് ഖാന് എന്നിവര്‍ ഓരോ റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണ് രണ്ട് വിക്കറ്റുകള്‍ നേടി. ജേമി ഓവര്ടണ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.