
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച സംഭവം. ഈ “പ്രാകൃത സമ്പ്രദായത്തിന്റെ ഇരയാണ് ഇന്ന് മണർകാട് കൊല്ലപ്പെട്ട യുവതി. “വൈഫ് സ്വാപ്പിംഗ്’, ‘സ്വിംഗ്ംഗ് എന്നിങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളിൽ സോഷ്യൽ മീഡിയകളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് കച്ചവടം.
മണർകാട് ഇന്ന് കൊല്ലപ്പെട്ട യുവതിയെ ഭർത്താവ് ഇത്തരമൊരു സോഷ്യൽ മീഡിയ ഗ്രൂപ്പുവഴി ഇടപാടുകാരെ കണ്ടെത്തി ഒൻപത് പേർക്ക് കാഴ്ചവച്ചതായി യുവതിതന്നെയാണ് പോലീസിൽ പരാതി നൽകിയത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നായി ഭർത്താവടക്കം 7 പേർ അന്ന് അറസ്റ്റിലായി.
അതിന്റെ പകയാണ് മണർകാട്ടെ വീട്ടിലെത്തി ഭർത്താവ് യുവതിയോട് തീർത്തത്.
മഹാനഗരങ്ങളിൽ ഉന്നതരായ ചില ബിസിനസുകാരും പൊങ്ങച്ചക്കാരും ഒത്തുകൂടുന്ന ക്ലബ്ബുകൾ. അല്ലെങ്കിൽ ഇവരൊന്നിച്ച് ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ ഒന്നിച്ച് മുറികൾ ബുക്കു ചെയ്യുന്നു.
വൈകുന്നേരമാകുമ്പോൾ ദമ്പതികൾ ഒത്തുകൂടും. കാറിന്റെ താക്കോലുകൾ ഒരു പാത്രത്തിൽ ഒന്നച്ചിടും. ഓരോരുത്തരായി വന്ന് അതിലൊരു താക്കോൽ എടുക്കും. ആ താക്കോലുള്ള കാറിന്റെ ഉടമയുടെ ഭാര്യ അയാളുടെ കൂടെ പോകണം. ആ രാത്രി മുഴുവൻ അവൾ അയാൾക്കുള്ളതാണ്. അങ്ങനെ മുഴുവൻ പേരും താക്കോലെടുത്ത് അതാത് കാറുകളിലെ ഭാര്യമാരുമായി മുറികളിലേയ്ക്ക് പോകും.
ഭാര്യമാരെ കെെമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ടു മണിക്കൂറിന് 5000 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭര്‍ത്താവ് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
1940 കളിൽ യുഎസിലാണ് ഈ കാടൻ സമ്പ്രദായത്തിന്റെ തുടക്കം. യുദ്ധത്തിനിടയിൽ മരണപ്പെടുന്ന യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരുടെ ഭാര്യമാരെയും മക്കളെയും സംരക്ഷിക്കാൻ സഹ പൈലറ്റുമാർ ചേർന്ന് ആരംഭിച്ചതാണ് ഈ ഏർപ്പാട്.
അത്തരത്തിൽ മരിക്കുന്ന പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ സ്വാപ്പിംഗിന് ഉപയോഗിച്ചു. പക്ഷേ ഇപ്പോൾ അത് തിന്നുകൊഴുത്ത് എല്ലിന്റെയിടയിൽ കയറുമ്പോൾ ചിലർക്ക് സൂക്കേട് തീർക്കാനുള്ള ഏർപ്പാടായി മാറി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]