
മനുഷ്യനെ മറന്നുകൊണ്ടുള്ള വന്യജീവി സംരക്ഷണ വാദവും വന്യജീവികളെ മറന്നുകൊണ്ടുള്ള മനുഷ്യ സംരക്ഷണാവശ്യവും സജീവമായിരിക്കെ വിഷയത്തില്‍ കോടതി ഇടപെടല്‍.
കേരളത്തിലെ വന്യ ജീവി -മനുഷ്യ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലുള്ള അനധികൃത മനുഷ്യ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും വന്യ ജീവി ആവാസ /ഇടനാഴികള്‍ പുനസ്ഥാപിക്കാനും ഇടപെടുന്നതിന് ഹൈക്കോടതി ബെഞ്ച് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ മേഖലകളില്‍ മുന്‍ പരിചയമുള്ള, പരിണത പ്രജ്ഞരായ ശ്രീ കലൈ ഡോ. ഈസ,ആനന്ദകുമാര്‍ എന്നിവരാണ് പാനലില്‍.
ഒപ്പം കോടനാട് കൊണ്ടു പോയി കൂട്ടിലിട്ട് ഭേദ്യം ചെയ്ത് കുങ്കിയാന പരീക്ഷ പാസക്കാന്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന പി.എം 2, പി.ടി.7 എന്നീ ആനകളെ തിരിച്ചു കാട്ടിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പീപ്പിള്‍ ഫോര്‍ അനിമല്‍സ് സമര്‍പ്പിച്ച ഹര്‍ജി കോടതി അനുഭാവ പൂര്‍വ്വം പരിഗണിച്ചു. രണ്ടു ആനകളെയും കാട്ടിലേക്ക് തിരിച്ചയാക്കാനുള്ള ആരോഗ്യമുണ്ടോ എന്ന് കമ്മിറ്റി പരിശോധിച്ച ശേഷം അതിന് പ്രകാരം ആരോഗ്യം തൃപ്തികരമെങ്കില്‍ റീ വൈല്‍ഡ് ചെയ്യാനും അല്ലെങ്കില്‍ പുനരധിവാസത്തിന് അയക്കാനും ഉടനെ ഉത്തരവുണ്ടാകും എന്നും കോടതി അറിയിച്ചു. കൂടാതെ കപ്പുകാട് ആന കേന്ദ്രത്തിലെ മനു എന്ന ഏഴ് വയസ്സുകാരന് ആന പിന് കാലുകള്‍ തളര്‍ന്നു മുന്കാലില് ഇഴുകയാണ് എന്ന പത്രറിപ്പോര്‍ട്ടിനെ മുന്‍ നിറുത്തി ഉടനടി അവനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടിലെ മൃഗങ്ങളും കാടരികിലെ മനുഷ്യരും പരസ്പരം കൊല്ലാതെ ജീവിക്കാന്‍ എന്തുവേണം എന്ന കാര്യത്തിലാണ് കോടതിയുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. മൃഗങ്ങള്‍ കാടിറങ്ങുന്നതാണോ നാട് കാട്ടിലേക്ക് കയറിപ്പോകുന്നതാണോ എന്ന ചോദ്യം പരിസ്ഥിതി വാദികള്‍ ഉന്നയിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. ഈ ചോദ്യം മനുഷ്യര്‍ സ്വയം ചോദിക്കേണ്ടതാണ്. അതിന് പകരമാണ് ചോദ്യങ്ങളുന്നയിക്കാന്‍ ശേഷിയുള്ള മൃഗങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഇരവാദം ഉന്നയിക്കുന്നത്.
മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. ഒറ്റയടിക്കല്ല അത്തരമൊരു സ്ഥിതിയിലേക്ക് വനവും വന്യജീവികളും എത്തിയത്. വാസ്തവത്തില്‍ കാട്ടുമൃഗങ്ങള്‍ കര്‍ഷകരുമായി ഏറ്റുമുട്ടാന്‍ ഇറങ്ങിവരുന്നതല്ല, അവയ്ക്ക് അങ്ങനെ ഏറ്റുമുട്ടാന്‍ താല്പര്യവുമില്ല. അവ അതിജീവനത്തിനുവേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങള്‍ക്കു പകരം തോട്ടവനങ്ങളാക്കി മാറ്റിയിരിക്കുന്നു. അവിടെ വന്യ ജീവികള്‍ക്കുള്ള ഒരു ഭക്ഷണവുമില്ല. തോട്ടവനങ്ങള്‍ മുഴുവന്‍ മുറിച്ചുനീക്കുകയാണ് സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാന്‍ അനുവദിക്കണം. അങ്ങനെ സംഭവിച്ചാല്‍ കാട്ടുമൃഗങ്ങള്‍ക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിധ്യം പോഷിപ്പിക്കുന്ന നീര്‍മരങ്ങള്‍ തഴച്ചുവളരുമ്പോള്‍ മണ്ണില്‍ ജലവും ഉണ്ടാകും. വെള്ളം തേടിയും ഭക്ഷണം തേടിയും നാട്ടില്‍ മൃഗങ്ങള്‍ക്കു കാടുവിട്ട് ഇറങ്ങേണ്ടിവരില്ല
എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിര്‍ത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇര-ഇരപിടിയന്‍ ക്രമമുണ്ട്. പന്നിതന്നെ ഉദാഹരണം. ഒറ്റ പ്രസവത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. സ്വാഭാവികമായും എണ്ണം കൂടും. പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ഭക്ഷണമാക്കേണ്ട ജീവികള്‍ പലതുമുണ്ട്, പെരുമ്പാമ്പുകള്‍ ഉള്‍പ്പെടെ. പ്രകൃതിയില്‍ത്തന്നെയുള്ള ആഹാരശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാടു കുറഞ്ഞപ്പോള്‍ ഇത്തരം ജീവികളും ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാരശൃംഖലയിലെ കണ്ണികള്‍ മുറിയുമ്പോള്‍ ചില ജീവികള്‍ മാത്രം ക്രമരഹിതമായി വര്‍ദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വര്‍ദ്ധിച്ചു.
ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തില്‍നിന്നു മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോള്‍ ജനവാസമേഖലയില്‍ക്കൂടിയാകാം. അത്തരം സ്ഥലങ്ങളില്‍ ഇവയ്ക്കു കടന്നുപോകാന്‍ ഇടനാഴികള്‍ സൃഷ്ടിക്കണം. ഓരോ വനത്തേയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. മനുഷ്യനുവേണ്ടി റോഡ് വെട്ടുന്നതുപോലെ മൃഗങ്ങള്‍ക്കും സുരക്ഷിത പാത ഒരുക്കണം. കോടതി ഇടപെടലിലൂടെ ഇത്തരം ക്രിയാത്മക നിര്‍ദേശങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]