
.news-body p a {width: auto;float: none;}
കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ്. പി സി ജോർജിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. പ്രതിഷേധനവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പ്രകടനത്തിന് അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചു. പി സി ജോർജ് ഹാജരാകുമെന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പി സി ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
30 വർഷം എം എൽ എയായിരുന്നിട്ടും പ്രകോപനത്തിന് എളുപ്പത്തിൽ വശംവദനാകുന്ന പി സി ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. രാഷ്ട്രീയ നേതാവ് സമൂഹത്തിന്റെ റോൾ മോഡലാകേണ്ടവരാണെന്നും കോടതി പറഞ്ഞു.