![](https://newskerala.net/wp-content/uploads/2025/02/jammu-kashmir-wicket-1024x533.jpg)
പുണെ ∙ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ‘വാലിൽക്കുത്തി’ ജമ്മു കശ്മീർ നടത്തിയ പോരാട്ടം കേരളത്തിന്റെ സെമി ഫൈനൽ മോഹങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ വിലങ്ങുതടിയാകുമോ? എട്ടിന് 210 റൺസ് എന്ന നിലയിൽനിൽക്കെ അവസാന രണ്ടു വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത് ജമ്മു കശ്മീർ വാലറ്റം നടത്തിയ കനത്ത ചെറുത്തുനിൽപ്പിനൊടുവിൽ, എതിരാളികളെ 280 റൺസിന് എറിഞ്ഞിട്ട് കേരളം. 95.1 ഓവറിലാണ് ജമ്മു കശ്മീർ 280 റൺസിന് പുറത്തായത്. 80 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 48 റൺസെടുത്ത കനയ്യ വധാവനാണ് ജമ്മു കശ്മീരിന്റെ ടോപ് സ്കോറർ. കേരളത്തിനായി എം.ഡി. നിധീഷ് 27 ഓവറിൽ 75 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.
മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡ് കണക്കിലെടുക്കുമെന്നതിനാൽ, കേരളത്തിന്റെ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് നിർണായകമാകും. അങ്ങനെയെങ്കിൽ വാലറ്റത്ത് അവസാന രണ്ടു വിക്കറ്റിൽ ജമ്മു കശ്മീർ കൂട്ടിച്ചേർത്ത 70 റൺസ് കേരളത്തെ ബാധിക്കുമോ എന്നും കണ്ടറിയേണ്ടി വരും.
ഒൻപതാമനായി ഇറങ്ങിയ യുദ്ധവീർ സിങ് (31 പന്തിൽ 26), പത്താമൻ ആക്കിബ് നബി (30 പന്തിൽ 32), പതിനൊന്നാമൻ ഉമർ നസീർ (19 പന്തിൽ പുറത്താകാതെ 24) എന്നിവരാണ് വാലറ്റത്ത് കേരളത്തിന് കനത്ത ഭീഷണി ഉയർത്തിയത്. ഒൻപതാം വിക്കറ്റിൽ അക്വിബ് നബി – യുദ്ധവീർ സഖ്യം 37 പന്തിൽ 36 റൺസും 10–ാം വിക്കറ്റിൽ അക്വിബ് നബി – ഉമർ നസീർ സഖ്യം 38 പന്തിൽ 34 റൺസും കൂട്ടിച്ചേർത്തു.
എട്ടിന് 228 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ജമ്മു കശ്മീർ, 52 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് കളം വിട്ടത്. 31 പന്തിൽ രണ്ടു ഫോറുകളോടെ 26 റൺസെടുത്ത യുധ്വീർ സിങ്, 30 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 32 റൺസെടുത്ത അക്വിബ് നബി എന്നിവരാണ് ഇന്നു പുറത്തായത്. യുദ്ധവീറിനെ നിധീഷും അക്വിബിനെ ആദിത്യ സർവതെയും പുറത്താക്കി.
കേരളത്തിനായി നിധീഷിനു പുറമേ രണ്ടു വിക്കറ്റ് വീഴ്ത്തി ആദിത്യ സർവാതെയും തിളങ്ങി. 15.1 ഓവറിൽ 34 റൺസ് വഴങ്ങിയാണ് സർവാതെ രണ്ടു വിക്കറ്റെടുത്തത്. എൻ.പി. ബേസിൽ, ബേസിൽ തമ്പി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ പേസ് കരുത്തിൽ കേരളം
പേസർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചിൽ ടോസ് നേടി ബോളിങ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ഒന്നാം ദിനം കേരള ബോളർമാർ തുടങ്ങിയത്. സ്കോർ 24ൽ നിൽക്കെ ഓപ്പണർ ശുഭം കജൗരിയയെ (14) പുറത്താക്കിയ നിധീഷ് കശ്മീരിന് ആദ്യ പ്രഹരം ഏൽപിച്ചു. പിന്നാലെ മൂന്നാം നമ്പർ താരം വിവ്രാന്ത് ശർമയെയും (8) ഓപ്പണർ യവീർ ഹസനെയും നിധീഷ് തന്നെ മടക്കി. ആദ്യ സെഷൻ അവസാനിക്കുമ്പോൾ 3ന് 66 എന്ന നിലയിലായിരുന്നു കശ്മീർ.
പിന്നാലെ ക്യാപ്റ്റൻ പരസ് ദോഗ്രയെ (14) ബേസിൽ തമ്പിയും പുറത്താക്കിയതോടെ 4ന് 67 എന്ന നിലയിൽ തകർന്നു അവർ. അഞ്ചാം വിക്കറ്റിലും ആറാം വിക്കറ്റിലും നേടിയ അർധ സെഞ്ചറി കൂട്ടുകെട്ടുകളാണ് കശ്മീരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 48 റൺസ് നേടിയ കനയ്യ വധാവനാണ് ടോപ് സ്കോറർ. സഹിൽ ലോത്ര (35), നാസിർ ലോൺ (44) എന്നിവരും തിളങ്ങി.
English Summary:
Jammu and Kashmir vs Kerala, Ranji Trophy 2024-25, Quarter Final, Day 2 – Live Updates
TAGS
Ranji Trophy
Sanju Samson
Sachin Baby
Board of Cricket Control in India (BCCI)
Kerala Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]