
കട്ടക്ക് ∙ കോലി വരുമ്പോൾ ചരിത്രം വഴിമാറുമെന്നാണ് ആരാധകർ പറയാറുള്ളത്. പക്ഷേ കാൽമുട്ടിലെ പരുക്കു ഭേദമായി വിരാട് കോലി തിരിച്ചെത്തുമ്പോൾ ടീമിൽനിന്ന് ആരു മാറുമെന്നതാണ് ഇന്ന് ഇന്ത്യൻ ടീം മാനേജ്മെന്റിനെ കുഴപ്പിക്കുന്ന ചോദ്യം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഒഡീഷയിലെ കട്ടക്കിൽ നടക്കുമ്പോൾ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്ന ‘കൺഫ്യൂഷൻ’ തീർത്തിട്ടു വേണം ഇന്ത്യയ്ക്ക് കളത്തിലിറങ്ങാൻ.
നാഗ്പുരിൽ നടന്ന ഒന്നാം ഏകദിനത്തിൽ 4 വിക്കറ്റിനു വിജയിച്ച ഇന്ത്യയെ ഒരു ജയമകലെ പരമ്പര നേട്ടവും കാത്തിരിപ്പുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകൂടി സ്വന്തമാക്കി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് ആത്മവിശ്വാസത്തോടെ ഒരുങ്ങുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ സിനിമയിലും തൽസമയം.
∙ ജയ്സ്വാളോ, ശ്രേയസോ?
നാഗ്പുർ ഏകദിനത്തിൽ വിരാട് കോലി കളിച്ചിരുന്നെങ്കിൽ തനിക്ക് അവസരമുണ്ടാകില്ലായിരുന്നു എന്നു പറഞ്ഞത് മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ തന്നെയാണ്. പക്ഷേ മത്സരത്തിൽ നാലാമനായിറങ്ങി തകർപ്പൻ അർധ സെഞ്ചറി നേടിയ ശ്രേയസ് തന്നെ തിരഞ്ഞെടുത്ത തീരുമാനം ശരിവച്ചു. ഏകദിനത്തിൽ നാലാം നമ്പർ പൊസിഷനിൽ 52 റൺസ് ബാറ്റിങ് ശരാശരിയുള്ള ശ്രേയസ് കണക്കുകളിലും ഏറെ മുന്നിലാണ്. ശ്രേയസിന്റെ ഉജ്വല ഫോം പരിഗണിച്ചാണ് ഇന്ന് ടീം സിലക്ഷനെങ്കിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ പുറത്താകും. കോലിയുടെ അഭാവത്തിൽ നാഗ്പുരിൽ മൂന്നാം നമ്പറിൽ ഇറങ്ങി തിളങ്ങിയ ശുഭ്മൻ ഗിൽ ഓപ്പണിങ്ങിലേക്കു തിരിച്ചുപോകും. ശ്രേയസ് നാലാം നമ്പറിൽ തുടരും.
എന്നാൽ ഇന്ത്യൻ ഓപ്പണിങ്ങിൽ ലെഫ്റ്റ്–റൈറ്റ് ബാറ്റിങ് കോംപിനേഷൻ വേണമെന്ന് നിർബന്ധം പിടിക്കുന്നവരിൽ ഒരാൾ കോച്ച് ഗൗതം ഗംഭീർ തന്നെയാണ്. നിലവിൽ ടോപ് ഓർഡറിൽ മറ്റു ഇടംകയ്യൻ ബാറ്റർമാരില്ലാത്തത് ജയ്സ്വാളിന് സാധ്യതയാണ്. നാഗ്പുരിൽ അരങ്ങേറ്റ ഏകദിനം കളിച്ച ജയ്സ്വാളിന് ഫോം തെളിയിക്കാൻ ഒരു അവസരം കൂടി നൽകിയാൽ ശ്രേയസിന് ബെഞ്ചിലിരിക്കേണ്ടിവരും. ഗിൽ നാലാം നമ്പറിലും ഇറങ്ങും.
∙ കോലിയും രോഹിത്തും
സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരിൽ വിമർശനം നേരിടുന്ന വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ഫോം തെളിയിക്കാൻ ഈ മത്സരം നിർണായകമാണ്. ഓഗസ്റ്റിലെ ശ്രീലങ്കൻ പര്യടനത്തിനുശേഷം ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത കോലി 6 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഈ ഫോർമാറ്റിലേക്ക് എത്തുന്നത്. ഏകദിനത്തിൽ 14,000 റൺസ് എന്ന നാഴികക്കല്ല് പിന്നിടാൻ കോലിക്ക് 94 റൺസ് കൂടി മതി.
ആദ്യ ഏകദിനത്തിൽ 2 റൺസിന് പുറത്തായി വീണ്ടും നിരാശപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രാജ്യാന്തര ക്രിക്കറ്റിലെ അവസാന അർധ സെഞ്ചറി കുറിച്ചത് 6 മാസം മുൻപാണ്. വിവിധ ഫോർമാറ്റുകളിലായി കഴിഞ്ഞ 10 ഇന്നിങ്സുകളിലും രോഹിത്തിന് ഇരുപതിന് മുകളിൽ സ്കോർ നേടാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഏകദിനത്തിലെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ബോളിങ് നിരയിൽ ഇന്ന് മാറ്റങ്ങളുണ്ടായേക്കില്ല
English Summary:
India vs England, 2nd ODI – Live Updates
TAGS
Virat Kohli
England Cricket Team
Rohit Sharma
Sports
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]