
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി തിടുക്കത്തിൽ ചർച്ച നടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം ഇറക്കുമതി താരിഫുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിശദീകരണം.
ഇറക്കുമതി ചെയ്യുന്ന എല്ലാ ചൈനീസ് ഉല്പന്നങ്ങൾക്കും ട്രംപ് ഏർപ്പെടുത്തിയ 10 ശതമാനം അധിക താരിഫ് ചൊവ്വാഴ്ച യു.എസിൽ നിലവിൽ വന്നിരുന്നു. തിരിച്ചടിയായി യു.എസിൽ നിന്നുള്ള ക്രൂഡ് ഓയിലിന് അടക്കം ചൈന പ്രഖ്യാപിച്ച 10-15 ശതമാനം താരിഫ് തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാനഡയ്ക്കും മെക്സിക്കോയ്ക്കും പ്രഖ്യാപിച്ച താരിഫുകൾ ട്രംപ് ഒരു മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഷീയുമായും ട്രംപ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതേ സമയം, ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും വരുന്ന എല്ലാ മെയിലുകളും പാഴ്സലുകളും സ്വീകരിക്കുന്നത് യു.എസ് പോസ്റ്റൽ സർവീസ് നിറുത്തിവച്ചെങ്കിലും ഇന്നലെ പുനരാരംഭിച്ചു.