തിരുവനന്തപുരം: വന്ദേഭാരതിന്റെ ആദ്യ സര്‍വ്വീസ് മുതല്‍ നേടിയിട്ടുളള ലാഭം പങ്കുവെച്ച് കെ റെയില്‍ ഡിപ്പാര്‍ട്ട്മെന്റ്. വന്ദേഭാരതിന്റെ ലാഭവും വേ?ഗതയും ചൂണ്ടിക്കാട്ടി കെ റെയിലിന്റെ ആവശ്യകതയെ പറയാതെ പറയുകയാണ് കെ റെയില്‍. ജനങ്ങള്‍ക്ക് ധൃതിയുണ്ട് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് കെ റെയിലിന്റെ പ്രതികരണം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള വന്ദേഭാരത് എക്സ്പ്രസിന്റെ ആറ് ദിവസത്തെ യാത്രയില്‍ 27000 പേരാണ് യാത്ര ചെയ്തത്. ആറ് ദിവസത്തെ യാത്രയില്‍ 2.7 കോടി രൂപയാണ് വന്ദേഭാരത് നേടിയത്. മെയ് 14 വരെ വന്ദേഭാരതിന്റെ സീറ്റ് ബുക്കിംഗ് ഫുള്‍ ആയിരുന്നു. ജനങ്ങള്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ ധൃതിയുണ്ടെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും കെ റെയില്‍ കുറിപ്പിലൂടെ പറഞ്ഞു.
കെ റെയില്‍ വരുകയാണെങ്കില്‍ ജനങ്ങളുടെ യാത്രയുടെ ദൂരം കുറയ്ക്കാമെന്നുമാണ് കുറിപ്പിലൂടെ കെ റെയില്‍ ഡിപ്പാര്‍ട്ട്മെന്റ് സൂചിപ്പിക്കുന്നത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുളള ട്രിപ്പിനാണ് വന്ദേഭാരത് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തതും ഈ ട്രിപ്പിനാണ്. 1.17 കോടി രൂപയാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുളള സര്‍വ്വീസിലൂടെ വന്ദേഭാരത് നേടിയത്. ഏപ്രില്‍ 28 മുതല്‍ മെയ് മൂന്ന് വരെയുളള കണക്കുകളാണ് ഇതുവരെ പുറത്തുവന്നിട്ടുളളത്.
The post വന്ദേഭാരതിന്റെ ലാഭം ചൂണ്ടിക്കാട്ടി കെ റെയില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]