നെന്മാറ: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു. ജനരോക്ഷം കണക്കിലെടുത്ത് വൻ സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുന്നത്. സംഭവത്തെക്കുറിച്ച് പൊലീസിനോട് ചെന്താമര വിവരക്കുന്നുണ്ട്. പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് പ്രതിയായ ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.