പാലക്കാട്: കൊല്ലങ്കോട് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. വിദ്യാർത്ഥിനിയെ കാമുകൻ കബളിപ്പിച്ചതായാണ് പരാതി. സെെന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ ഗ്രീഷ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് ആരോപണം. കാമുകൻ ബന്ധം ഉപേക്ഷിച്ചതിന്റെ മാനോവേദനയിലാണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗ്രീഷ്മയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗ്രീഷ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മരിക്കുന്നതിന്റെ തലേദിവസം ഗ്രീഷ്മ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സെെന്യത്തിൽ ജോലി കിട്ടിപോയ ശേഷം കാമുകൻ ഉപേക്ഷിച്ചുവെന്നും വിളിച്ച് സംസാരിക്കാൻ വഴിയുണ്ടാക്കണമെന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. തന്റെ പെങ്ങൾക്ക് നീതി കിട്ടണമെന്നും സെെനികനായി ജോലി ചെയ്യാൻ അവന് അർഹതയില്ലെന്നും ഗ്രീഷ്മയുടെ സഹോദരൻ പറഞ്ഞു.
‘അവന് ജോലി കിട്ടിയതോടെയാണ് ഗ്രീഷ്മയുമായി അകന്നത്. അവന് ജോലി കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഗ്രീഷ്മയാണ്. അവന്റെ വീട്ടിലും എല്ലാവർക്കും ഇവരുടെ പ്രണയം അറിയാമായിരുന്നു’,- സഹോദരൻ പറഞ്ഞു. അതിനിടെ ഗ്രീഷ്മയുടെ വാട്സാപ്പ് ചാറ്റുകളും പു റത്തുവന്നിരുന്നു. കാമുകൻ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റുമൊക്കെയാണ് അതിൽ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]