ബിജപി നേതാവായതിന്റെ പേരിൽ സിനിമയിൽ അഭിനയിക്കാൻ വിളിക്കാൻ പലരും മടി കാണിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ കൃഷ്ണകുമാർ. സംഘികൾ സിനിമയിൽ വരാൻ പാടില്ലെന്ന് ചിലർക്ക് നിർബന്ധമുണ്ടെന്നും തന്റെ അടുത്ത സുഹൃത്തുക്കൾ ഇതേക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നേരിടുന്ന സമാനമായ അവസ്ഥയാണ് താനും നേരിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്..
‘രാഷ്ട്രീയക്കാരനായതിന്റെ പേരിൽ സിനിമയിൽ വലിയ വെല്ലുവിളി നേരിടുന്നു എന്നത് ശരിയായ കാര്യമാണ്. സംഘികൾ സിനിമയിൽ വരാൻ പാടില്ല. അടുത്ത രണ്ട് മൂന്ന് സുഹൃത്തുക്കൾ തന്നോട് പറഞ്ഞിട്ടുണ്ട്. ‘കൃഷ്ണകുമാറേ, കൃഷ്ണകുമാറിനോട് വിരോധം ഉണ്ടായിട്ടല്ല, ചില കോണിൽ നിന്ന് പ്രശ്നം വന്നു. തിരക്കഥാകൃത്തിനും പ്രോഡ്യൂസർക്കും ബുദ്ധിമുട്ടുണ്ട്’ എന്നൊക്കെ പറയും. ഞാൻ ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയാണ്. ഇതൊക്കെ കുറച്ച് കഴിഞ്ഞ് മാറിവരും.
സിനിമയിൽ ഞാൻ അത്ര സക്സസ്ഫുള്ളായ നടനൊന്നുമല്ല, ഒരു സക്സസുള്ള നടനാണെങ്കിൽ ഈ പാർട്ടിയോടോ ആ പാർട്ടിയോടോ ചായ്വ് കാണിച്ചാൽ അതൊരു പ്രശ്നമല്ല. നമ്മൾ സെയ്ലബിൾ ആണെങ്കിൽ ഇതൊന്നും ബാധിക്കില്ല. സെയ്ലബിളായ സുരേഷ് ഗോപിക്ക് പോലും ബുദ്ധിമുട്ടുണ്ടായെങ്കിൽ മാർക്കറ്റിൽ അത്ര വാല്യു ഇല്ലാത്ത കൃഷ്ണകുമാറിന് കുറച്ചധികം ബുദ്ധിമുട്ടുണ്ടാകും. കൃഷ്ണകുമാറിന്റെ കുടുംബത്തിനും അതുണ്ടാകും. സുരേഷ് ഗോപിയുടെ അവസ്ഥ ഇതാണെങ്കിൽ കൃഷ്ണകുമാറിന്റെ അവസ്ഥ ദയനീയമായിരിക്കും. അതിലൊന്നും എനിക്ക് പരാതി തോന്നാറില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപ്പകാലത്ത് ചെന്നൈയിൽ താമസിക്കുന്ന സമയത്ത് ചിലരോട് അവസരം ചോദിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് പിന്നെ അങ്ങനെ ചോദിച്ചിട്ടില്ല. പിന്നീട് എന്റെ ശ്രദ്ധ സീരിയലിലേക്ക് മാറി. സീരിയലിൽ അവസരങ്ങൾ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അങ്ങോട്ട് പോയി ചോദിക്കേണ്ടി വന്നില്ല. അവസരം ചോദിച്ച് പുറകെ നടക്കുന്ന സ്വഭാവം എനിക്കും മക്കൾക്കും ഇല്ല’- കൃഷ്ണകുമാർ പറഞ്ഞു.