മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ പൊലീസ് കസ്റ്റഡിയിൽ. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയാണ് മരിച്ചത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടുകൂടി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണകുറ്റം എന്നീ വകുപ്പുകൾ ചുമത്തിയേക്കും. യുവതിക്ക് മർദ്ദനമേറ്റതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രഭിനിന്റെ കുടുംബം പറയുന്നത്. പ്രഭിനും വിഷ്ണുജയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വീട്ടിൽവച്ച് മർദ്ദനമുണ്ടായിട്ടില്ല. വിഷ്ണുജയുടെ മരണത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്നും പ്രഭിന്റെ കുടുംബാംഗങ്ങൾ പറയുന്നു. യുവതിയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2023 മേയിലാണ് വിഷ്ണുജയും പ്രഭിനും വിവാഹിതരായത്. മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ആണ് പ്രഭിൻ. വിഷ്ണുജയ്ക്ക് ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രഭിന് മറ്റ് സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. ഓരോ തവണയും തങ്ങൾ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ മകൾ വിലക്കിയതായും താൻ തന്നെ പരിഹരിക്കാമെന്ന് പറഞ്ഞതായും വിഷ്ണുജയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.