
മുംബൈ ∙ എന്തുകൊണ്ട് 4 സ്പിന്നർമാർ? പേസർ മുഹമ്മദ് സിറാജിനെ എന്തിനു പുറത്തിരുത്തി? പരുക്കിന്റെ പിടിയിലായ ജസ്പ്രീത് ബുമ്രയെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നോ? സഞ്ജു സാംസൺ, കരുൺ നായർ തുടങ്ങിയവരെ തഴഞ്ഞതിനു പിന്നിൽ..? ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരുപിടി ചോദ്യങ്ങളാണ് ചീഫ് സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും നേരിടേണ്ടിവന്നത്. എന്നാൽ ടീം കോംബിനേഷനാണ് പ്രധാനമെന്നും അതിന് അനുസരിച്ചുള്ള ടീമാണ് പ്രഖ്യാപിച്ചതെന്നുമായിരുന്നു എല്ലാ ചോദ്യങ്ങൾക്കും ഇരുവരുടെയും മറുപടി. ഫെബ്രുവരി 19 ആരംഭിക്കുന്ന ടൂർണമെന്റിൽ 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുൻപ് ഇംഗ്ലണ്ടിനെതിരെ 5 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളും ഇന്ത്യൻ ടീം കളിക്കുന്നുണ്ട്.
പിച്ചറിഞ്ഞ് ടീം
സ്പിന്നർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുന്ന ദുബായ് പിച്ചുകളിലാണ് ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. ഇതിനാലാണ് കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നീ 4 സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത്. ഇതിൽ 3 പേർ ആദ്യ ഇലവനിൽ ഏറക്കുറെ സ്ഥാനം ഉറപ്പിക്കും. പേസ് ബോളിങ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ കൂടി വരുന്നതോടെ ആദ്യ ഇലവനിൽ രണ്ട് സ്പെഷലിസ്റ്റ് പേസ് ബോളർമാരെ കളിപ്പിച്ചാൽ മതിയാകും. ഇതോടെ സീനിയർ പേസർമായ ബുമ്രയും മുഹമ്മദ് ഷമിയും ടീമിൽ സ്ഥാനം ഉറപ്പിക്കും. ബാക്കപ് പേസറായി മുഹമ്മദ് സിറാജിനെയും അർഷ്ദീപ് സിങ്ങിനെയുമാണ് പരിഗണിച്ചിരുന്നത്. ഇടംകൈ പേസർ എന്നത് അർഷ്ദീപിന് മുൻതൂക്കം നൽകിയതോടെ സിറാജ് ടീമിനു പുറത്തായി. ഓൾഡ് ബോളിൽ (പഴകിയ പന്ത്) മികവു കാട്ടാൻ സാധിക്കാത്തതും സിറാജിന് തിരിച്ചടിയായി.
ബുമ്രയുടെ പരുക്ക്
ബോർഡർ– ഗാവസ്കർ ട്രോഫി അവസാന ടെസ്റ്റിനിടെ പരുക്കേറ്റ പേസർ ജസ്പ്രീത് ബുമ്രയെ ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ആദ്യ രണ്ടു മത്സരങ്ങൾക്ക് പരിഗണിച്ചിട്ടില്ല. ഈ കാലയളവിൽ ബുമ്ര പരുക്കു ഭേദമായി തിരിച്ചെത്തുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തിൽ ബുമ്ര കളിക്കുമെന്നും ചീഫ് സിലക്ടർ അജിത് അഗാർക്കർ അറിയിച്ചു. ബുമ്രയുടെ അഭാവത്തിൽ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പേസർ ഹർഷിത് റാണ കളിക്കും. ഇതുമാത്രമാണ് ചാംപ്യൻസ് ട്രോഫി ടീമും ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിക്കുന്ന ടീമുമായുള്ള മാറ്റം. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വൈസ് ക്യാപ്റ്റൻ ഗിൽ
സീനിയർ താരങ്ങൾ ടീമിലുണ്ടായിട്ടും യുവതാരം ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചതിലൂടെ ടീമിന്റെ ‘ഭാവിയെക്കുറിച്ചുള്ള’ സൂചന കൂടിയാണ് ടീം മാനേജ്മെന്റ് നൽകിയത്. വിരാട് കോലിയുടെ പിൻഗാമിയായി ടീമിലെ ‘പോസ്റ്റർ ബോയ്’ ആയി ഗില്ലിനെ വളർത്തിക്കൊണ്ടുവരാൻ ടീം മാനേജ്മെന്റ് ശ്രമിക്കുന്നതിനെതിരെ മുൻപും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഗില്ലിന്റെ മികവു പരിഗണിച്ചാണ് സ്ഥാനം നൽകിയതെന്നും വിവാദം വേണ്ടെന്നുമാണ് അഗാർക്കറുടെ വിശദീകരണം. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഗിൽ തന്നെയിറങ്ങും. ബാക്കപ് ഓപ്പണറായാണ് ജയ്സ്വാളിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിക്കറ്റ് കീപ്പർ ആര്?
ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും ചാംപ്യൻസ് ട്രോഫി ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ കളിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ 2 വർഷത്തിനിടെ ഒരു ഏകദിന മത്സരം മാത്രമാണ് പന്ത് കളിച്ചത്. എന്നാൽ ടീമിന്റെ മധ്യനിരയിൽ പന്തുണ്ടാക്കുന്ന ‘ഇംപാക്ടിൽ’ ടീം മാനേജ്മെന്റിന് വിശ്വാസമുണ്ട്. മധ്യനിരയിൽ ഇടംകൈ ബാറ്ററുടെ സാന്നിധ്യം ഉറപ്പിക്കാനും പന്തിലൂടെ സാധിക്കും. ഇതോടെ ലോകകപ്പിൽ ഒന്നാം വിക്കറ്റ് കീപ്പറായിരുന്ന കെ.എൽ.രാഹുലിന് ബാറ്റർ മാത്രമായി ഇറങ്ങേണ്ടിവരും.
English Summary:
Champions Trophy: Yashasvi Jaiswal’s inclusion marks a significant moment in the Indian ODI team for the Champions Trophy. The team selection, featuring a spin-heavy lineup, has sparked debate over the omission of several key players.
TAGS
Cricket
Champions Trophy Cricket 2025
Sports
Yashaswi Jaiswal
Rohit Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]