
ദുബായ്: എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ ആഗോള എണ്ണവില ഉയര്‍ന്നു. യുഎഇ അഞ്ച് ശതമാനത്തിലധികം എണ്ണവില വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച റീട്ടെയില്‍ പെട്രോള്‍ വില മെയ് മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ഏപ്രിലില്‍, യുഎഇ, റഷ്യ, അള്‍ജീരിയ, കസാക്കിസ്ഥാന്‍, എന്നീ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും പ്രതിദിനം 1.64 ദശലക്ഷം ബാരലിന്റെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് എണ്ണവില ഉയരാന്‍ കാരണം.
മെയ് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 3.16 ദിര്‍ഹം വര്‍ധിപ്പിക്കും. 3.01 ദിര്‍ഹമായിരുന്നു നിലവിലെ നിരക്ക്. സ്പെഷ്യല്‍ 95 പെട്രോളിന് 2.90 ദിനാറില്‍ നിന്ന് 3.05 ദിനാറിലേക്ക് ഉയര്‍ന്നാണ് പുതിയ നിരക്ക്. ഇ-പ്ലസ് പെട്രോളിന് 2.82 ദിനാറില്‍ നിന്ന് 2.97 ദിനാറിലേക്കാണ് വില വര്‍ധിപ്പിച്ചത്..
2023 ലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മെയ് മാസത്തിലെ പുതുക്കിയ നിരക്കുകള്‍. ഉക്രെയ്ന്-റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം പകുതിയോടെ പെട്രോള്‍ വില ലിറ്ററിന് 4.5 ദിര്‍ഹം കടന്നിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]