
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ പ്രവർത്തികളിൽ മര്യാദയുടെ അഭാവമെന്ന് കുറ്റാരോപണ മെമ്മോ. പ്രശാന്ത് അനുസരണക്കേട് കാട്ടുന്നുവെന്നും, വിമർശനങ്ങൾ സർക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്നും കുറ്റാരോപണ മെമ്മോയിൽ പറഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ എ ജയതിലകിനെതിരായ പരസ്യ വിമർശനത്തിന്റെ പേരിൽ സസ്പെൻഷനിലായ പ്രശാന്ത്, നടപടിക്ക് ശേഷവും മാദ്ധ്യമങ്ങളിൽ അഭിമുഖം നൽകി ചട്ടലംഘനം തുടരുന്ന സാഹചര്യത്തിലാണ് ഇന്നലെ കുറ്റാരോപണ മെമ്മോ നൽകിയത്.
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ പ്രശാന്ത് വിമർശിച്ചത് തെറ്റാണെന്നും മെമ്മോയിലുണ്ട്. ഈ നടപടി കെ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിനെ വിമർശിച്ചതും കുറ്റകരമാണ്. കൃഷിവകുപ്പിന്റെ ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവച്ചത് സദുദ്ദേശപരമല്ല. കള പറിക്കാൻ ഇറങ്ങിയതാണെന്ന പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും നിരുത്തരവാദിത്തപരമായ പെരുമാറ്റവും ഗുരുതരമായ അച്ചടക്കരാഹിത്യവും ഉണ്ടായി. ഉയർന്ന ധാർമിക മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്നും കുറ്റാരോപണ മെമ്മോയിൽ പറയുന്നു. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാദ്ധ്യത ഏറെയുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്.