
.news-body p a {width: auto;float: none;} മുംബയ്: മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേരാണ് മത്സരം.
അവിടെ 288 സീറ്റുകളിൽ 234 എണ്ണം ജനറൽ മണ്ഡലങ്ങളും 54 എണ്ണം സംവരണ മണ്ഡലങ്ങളുമാണ്. ആകെ 4,140 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
വിമതഭീഷണി ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. എൻസിപി എംപി സുപ്രിയ സുലേയ്ക്കും പിസിസി അദ്ധ്യക്ഷൻ നാനാ പാട്ടൊളയ്ക്കും എതിരെ ബിജെപി ഇന്നലെ രാത്രിയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ജാർഖണ്ഡിൽ ശേഷിക്കുന്ന 38 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വിധി എഴുതുന്നതിൽ ഭൂരിഭാഗവും ജനറൽ മണ്ഡലങ്ങളാണ്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, ബിജെപി അദ്ധ്യക്ഷൻ ബാബുലാൽ മാറാണ്ടി ഉൾപ്പെടെയുള്ളവരാണ് ഇന്ന് ജനവിധി തേടുന്നത്. മഹാരാഷ്ട്രയിൽ ലോക് പോൾ നടത്തിയ പ്രീപോൾ സർവെയിൽ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം.
288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോൾ സർവെ പ്രവചനങ്ങൾ. 151 മുതൽ 162 വരെ സീറ്റുകൾ മഹാ വികാസ് സഖ്യം നേടുമെന്നും ഭരണകക്ഷിയായ മഹായുതിക്ക് 115 മുതൽ 128 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു.
സർവെ പ്രകാരം മഹായുതിയുടെ വോട്ട് വിഹിതം 37- 40 ശതമാനവും മഹാ വികാസ് സഖ്യത്തിന്റെ വോട്ട് 43 – 46 ശതമാനവും ആയിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാരാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്.
അതുകൊണ്ടുതന്നെ കേവല ഭൂരിപക്ഷം ഒരു പാർട്ടിക്കും കടക്കാനായില്ലെങ്കിൽ വീണ്ടും തൂക്കുസഭ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപിയുടെ വർഗീയ പ്രചരണങ്ങളെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ മറികടക്കാനാകും എന്നാണ് ഇന്ത്യാ സഖ്യത്തിന്റെ കണക്കുകൂട്ടൽ. 23നാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]