
ഇന്ന് ലോക ജലദിനം . എല്ലാ ജലദിനത്തിലും ജലം അമൂല്യമാണ് പാഴാക്കരുത് എന്ന് പറയും . ഓരോ തുള്ളിയും പാഴാക്കാതെ ജീവന്റെ വില കല്പിച്ചു മുന്നോട് പോകാൻ ആണ് ഓരോ ജല ദിനവും മുന്നോട് വെക്കുന്ന കാര്യം . ഇതെല്ലം ഈ ഒരു ദിനത്തിലെ ഒരു ഓർമപ്പെടുത്തൽ മാത്രമായി പോകാറാണ് പതിവ് . ഈ കൊടും ചൂടിൽ ദാഹിച്ചു വലഞ്ഞു നടക്കുമ്പോൾ തന്നെ വെള്ളത്തിന്റെ ഓരോ തുള്ളിയുടെ വില എത്രെതോളം ഉണ്ടെന്നു നമുക്ക് തന്നെ അറിയാം .
ഈ വർഷത്തെ ജലദിനം പ്രേമേയം മുന്നോട് വെക്കുന്നത് ജലക്ഷാമം പരിഹാകുന്നതിനു അതിവേഗം ചുവടുവെപ്പ് എന്നതാണ്. എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
മനുഷ്യ ജന്തു ജീവജാലങ്ങളുടെ ജീവന്റെ നിലനിൽപ്പിനു തന്നെ ആധാരമായ ഒന്നാണ് ജലം. എന്നാൽ ഇന്ന് നാം ശുദ്ധ ജലത്തിനായി നട്ടം തിരിയുകയാണ്. വെള്ളത്തിൽ വരെ വിഷം ആണ് . അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.
ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒപ്പം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വരൾച്ചയിലേക്ക് നമ്മുടെ നാട് നീങ്ങുന്നതിന്റെ സൂചനകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.ശാസ്ത്രീയമായ ഒട്ടേറെ നേട്ടങ്ങൾ നാം പ്രാപ്തമാക്കിയിട്ടുണ്ടെങ്കിലും ഒരു വലിയ വരൾച്ച അനുഭവപ്പെട്ടാൽ അതിനെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് നാം ഇന്നും. അജ്ഞരാണ്. കടുത്ത വേനൽക്കാലത്ത് ദക്ഷിണേന്ത്യൻ നദികൾ വറ്റിവരളുമ്പോൾ, ഹിമാലയൻ നദികളെപ്പോലെ ഒഴുകിയെത്താൻ മഞ്ഞുമലകളിവിടില്ല. നമുക്ക് ആശ്രയിക്കാൻ ആകെയുള്ളത് ആകാശത്തുനിന്നും പൊഴിഞ്ഞുവീഴുന്ന വർഷപാതം മാത്രം. അക്കാരണത്താൽ തന്നെ നാം ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ സംഭരിക്കാനും വിനിയോഗിക്കാനും പഠിക്കുകയും വരുംനാളുകളിൽ പ്രായോഗികമാക്കുകയും.
അക്കാരണത്താൽ തന്നെ നാം ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ സംഭരിക്കാനും വിനിയോഗിക്കാനും പഠിക്കുകയും വരുംനാളുകളിൽ പ്രായോഗികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മഴവെള്ളം ശേഖരിക്കാനും ജലസ്രോതസ്സുകൾ കരുതലോടെ സംഭരിക്കാനും വിനിയോഗിക്കാനും പഠിക്കുകയും വരുംനാളുകളിൽ പ്രായോഗികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മഴവെള്ളം ശേഖരിക്കാനും ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കുകയും ഭാവിയ്ക്കായി കരുതിവയ്ക്കാൻ തയ്യാറാവുകയും ചെയ്യാം. ഇല്ലെങ്കിൽ നമ്മുടെ ജീവനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാകുമെന്നുറപ്പ്.
കഴിഞ്ഞ വർഷങ്ങളിൽ അളവിൽ കൂടുതൽ മഴ ലഭിച്ചെങ്കിലും ഇത് ഭൂഗർഭജലമാക്കി മാറ്റാൻ കഴിഞ്ഞില്ല. മഴ വെള്ളം പുഴകൾ വഴി കടലിലെത്തി ഉപ്പ് വെള്ളമായി തീരുന്നു. ലോകത്ത് ആകമാനം വെള്ളത്തിൻറെ അളവ് കുറഞ്ഞ് വരുകയാണ്. ശുദ്ധജലം മലിനപ്പെടുന്നതും വർധിക്കുന്നു. ഓരോ തുള്ളി വെള്ളവും ജീവൻ നിലനിർത്താനുള്ളതാണെന്ന ചിന്തയിൽ ഉപയോഗിക്കണം .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]