
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധ പ്രവർത്തകനായ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്തിടെ നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഇതോടെയാണ് മന്ത്രിസഭയിലെ അംഗങ്ങളെ ട്രംപ് തിരഞ്ഞെടുക്കാൻ തുടങ്ങിയത്. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രഖ്യാപനം.
ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായ റോബർട്ട് കെന്നഡി ജൂനിയർ പിന്നീട് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ അനന്തിരവനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബർട്ട് കെന്നഡി ജൂനിയർ.
ട്രംപുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുളള വിവാദങ്ങൾ അടുത്തിടെ അമേരിക്കയിൽ ഉയർന്നിരുന്നു. അതുപോലെ റോബർട്ട് കെന്നഡി ജൂനിയറിന്റെ ജീവിതവും. പുതിയ സ്ഥാനത്തേക്ക് അദ്ദേഹത്തെ പ്രഖ്യാപിച്ചതോടെ വാക്സിൻ നിർമാതാക്കളായ ഫൈസർ,മൊഡേണ എന്നീ കമ്പനികളുടെ ഓഹരിവിലകൾ കുത്തനെ ഇടിഞ്ഞു. ഇത് അമേരിക്കയുടെ ഭക്ഷണത്തിന്റെയും മരുന്നിന്റെയും വിപണികളിൽ വരാനിരിക്കുന്ന അഴിച്ചുപണിയുടെ അവസാനമാകാം, ഇതോടെ കെന്നഡി ജൂനിയറിന്റെ ജീവനും ഭീഷണി ഉയരുന്നുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനം കുത്തക മരുന്ന് കമ്പനികളും ഭക്ഷണ വ്യാപാരികളും അനുവദിക്കുമോയെന്ന ഭീഷണിയാണ് ആരാധകർ ഉയർത്തുന്നത്.
അതേസമയം, ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കെന്നഡി ജൂനിയറിന് ഇത്രയും പ്രധാനപ്പെട്ട ഒരു വകുപ്പിന്റെ തലപ്പത്തിരിക്കാൻ യോഗ്യതയില്ലെന്നും ഇത് അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ അപകടകരമാവും എന്ന് കരുതുന്നവരുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോൺ മസ്കിനെയും വിവേക് രാമസ്വാമിയെയും നിയമിച്ചത്. മസ്കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കി അധികചെലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
പുതിയ വിദേശകാര്യ സെക്രട്ടറിയെയും നാഷണൽ ഇന്റലിജെൻസ് ഡയറക്ടറെയും ട്രംപ് തിരഞ്ഞെടുത്തു. മാർക്കോ റൂബിയോ ആണ് പുതിയ വിദേശകാര്യ സെക്രട്ടറി. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് അദ്ദേഹം. തുൾസി ഗാബാർഡാണ് പുതിയ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് അടുത്തിടെ കൂറുമാറിയെത്തിയ നേതാവാണ് ഇവർ.