
.news-body p a {width: auto;float: none;}
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെനിന്ന് ഇന്നലെ പിടിയിലായ സന്തോഷ് കുറുവ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാദ്ധ്യമങ്ങളെ അറിയിച്ചു.
സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയിരുന്നതാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. പാലായിൽ സമാനമായ മോഷണം നടന്നതും പൊലീസ് കണക്കിലെടുത്തു. തുടർന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ സന്തോഷിനെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.
ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്ന വഴിയാണ് സന്തോഷ് ചാടിപ്പോയത്. തമിഴ് നാടോടി സ്ത്രീകളോടൊപ്പമാണ് പ്രതി ആദ്യം ഒളിവിൽ കഴിഞ്ഞത്. അവിടെ നിന്ന് പ്രതിയെ പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുന്നതിനിടെ സ്ത്രീകളുടെ സഹായത്തോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്റെ വാതിൽ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറുവാസംഘത്തിൽ 14 പേരാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. മീൻപിടിത്തക്കാരെന്ന വ്യാജേനയാണ് ഇവർ കഴിഞ്ഞുവന്നത്. സന്തോഷിനെ പിടികൂടിയ കുണ്ടന്നൂരിൽ നിന്ന് ചില സ്വർണ ഉരുപ്പടികൾ കസ്റ്റഡിയിലെടുത്തു. കഷ്ണങ്ങളാക്കിയ രൂപത്തിലുള്ള ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്ത വരുത്താനുണ്ടെന്നും പൊലീസ് പറഞ്ഞു.
സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സന്തോഷിന്റെ പേരിൽ ചങ്ങനാശേരി, പാലാസ ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ട്. തമിഴ്നാട്ടിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മാസം ജയിലിൽ കഴിയുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി പാലാ സ്റ്റേഷനിലെത്തി ഒപ്പിട്ടുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതും സന്തോഷും മണികണ്ഠനും അടങ്ങുന്ന സംഘമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.