![](https://newskerala.net/wp-content/uploads/2024/11/muthalamada.1.2982350.jpg)
മുതലമട: പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കോഴിയങ്കം പൊടിപൊടിക്കുന്നു. നിയമവിരുദ്ധമായതിനാൽ വനമേഖലകളിലും ഉൾക്കാടുകളിലുമായാണ് കോഴിയങ്കം നടക്കുന്നത്. വിജനമായ പ്രദേശമായതിനാൽ പൊതുജനങ്ങളോ പൊലീസോ ഇവിടെ എത്തിപ്പെടാറില്ല. കോഴിയങ്കത്തിനെത്തുന്നവരിൽ ഭൂരിഭാഗവും മുതലമട, ചിറ്റൂർ മേഖലകളിൽ ഉള്ളവരും തമിഴ്നാട്ടുകാരുമാണ്. ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഇവിടെ ലക്ഷങ്ങൾ വരെ പന്തയം നടക്കാറുണ്ടെന്നാണ് വിവരം. അങ്കക്കോഴിക്ക് വില 3000 മുതൽ 20000 വരെയാണ് വില. അംഗത്തിനിറക്കുന്ന കോഴികൾക്ക് മദ്യം നൽകിയാൽ വീര്യം കൂടുമെന്നതാണ് പ്രത്യേകത.
അതിർത്തി പ്രദേശമായ അണ്ണാ നഗറിൽ കഴിഞ്ഞദിവസം കോഴിയങ്കം നടത്തിയ എട്ടു പേരെ പൊലീസ് പിടികൂടി. 5 അങ്കക്കോഴികളെയും പിടികൂടി. രണ്ടു കോഴികൾ സംഭവസ്ഥലത്ത് തന്നെ ചത്തതായി പൊലീസ് പറഞ്ഞു. മുതലമട ഗോവിന്ദാപുരം സ്വദേശികളായ ശശി(34),ഗോപാലൻ(38), കുമാർ (40), എംപുതൂർ സ്വദേശികളായ ശെൽവരാജ് (49), കാർത്തി (24), ശ്രീകുമാർ (46), ചിറ്റൂർ സ്വദേശിയായ അരവിന്ദ് (38), പൊള്ളാച്ചി സ്വദേശിയായ രാമസ്വാമി (43) എന്നിവരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് നിന്ന് 8840 രൂപയും കണ്ടെടുത്തു. കോഴിയങ്കം നടക്കുമ്പോൾ നിരവധി പേർസ്ഥലത്തുണ്ടായിരുന്നെങ്കിലും പൊലീസ് എത്തുന്നതറിഞ്ഞ് മിക്കവരും ഓടിരക്ഷപെട്ടു. പിടികൂടിയ കോഴികളെ ലേലം ചെയ്തു വിൽക്കാൻ നടപടികൾ തുടങ്ങി. എസ്.എച്ച്.ഒ എസ്.രാജേഷ്, സി.പി.ഒമാരായ സൂരജ്, ഷിജു, രൺധീർ എന്നിവരടങ്ങിയ സംഘമാണ് കോഴിയങ്കം നടത്തിയവരെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]