
.news-body p a {width: auto;float: none;}
ലക്നൗ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ആറും പതിമൂന്നും പതിനാറും വയസുള്ള മൂന്നുപേർ പിടിയിൽ. ഭാലിയ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നയാളുടെ ബന്ധുക്കളാണ് പ്രതികളെന്നാണ് വിവരം.
കോട് വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. വൈകുന്നേരത്തോടെ പെൺകുട്ടിയുടെ വീടിന്റെ ടെറസിൽ വച്ച് മൂവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടെറസിൽ കളിച്ചുകൊണ്ടുനിൽക്കുമ്പോഴായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.സംഭവത്തിൽ മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ കഴിഞ്ഞമാസവും ഇതിന് സമാനമായ സംഭവം നടന്നിരുന്നു. സദർ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഏഴുവയസുകാരി പീഡനത്തിനിരയായിരുന്നു. എട്ടും ഏഴും വയസുളള ആൺകുട്ടികളായിരുന്നു സംഭവത്തിലെ പ്രതികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടികൾ പീഡനക്കേസിൽ പ്രതികളാകുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. കുട്ടികളെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിന് പിന്നിലെന്താണെന്ന് കണ്ടെത്തുകയാണെന്നാണ് ആദ്യം വേണ്ടതെന്നാണ് അവർ പറയുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റങ്ങൾക്കെതിരെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. പിടിയിലാവുന്നവർക്ക് കർശന ശിക്ഷ ലഭിക്കുന്നതും കുറ്റകൃത്യങ്ങൾ കുറയുന്നതിന് ഇടയാക്കുന്നുണ്ട്.