
അങ്കാറ: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്നുപേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ പരക്കെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
രണ്ടാഴ്ച മുന്‍പു ദുരന്തമുണ്ടായ അതേ പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. ഹതായ് പ്രവിശ്യയില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നുമാണ് വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ ഈ മാസം ആറിനുണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 47,000 പേരാണു മരിച്ചത്. 10 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി.
The post തുര്‍ക്കിയെ നടുക്കി വീണ്ടും ഭൂചലനം; 6.4 തീവ്രത; മൂന്നു മരണം, 200 ലേറെപ്പേര്‍ക്ക് പരിക്ക് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]