
എറണാകുളം: സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ പണം ഇല്ലാത്ത സർക്കാർ ആണ് പി ആർ ഏജൻസിക്ക് പണം നൽകുന്നതെന്ന് മുന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു.കഴിഞ്ഞ 8 വർഷകാലയളവിൽ ഇങ്ങനെ എത്ര തുക ചിലവഴിച്ചു എന്ന് വിശദമാക്കണം.ലക്ഷകണക്കിന് രൂപ ശമ്പളം കൊടുത്ത് പി ആർ ഡി ഉദ്യോഗസ്ഥരെ വെച്ചിരിക്കുന്നത് എന്തിനാണ്.അവരെ പിരിച്ചുവിടണം
ശിവശങ്കരന്റെ ശിഷ്യന്മാർ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളത്.കിങ്കരന്മാരെ കൊണ്ട് വിശദീകരിക്കാതെ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണം.സ്വർണക്കടത്ത് കരിപ്പൂരിൽ നടന്നാലും തിരുവനന്തപുരത്ത് നടന്നാലും മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധം ഉണ്ട്.അത് മുഖ്യമന്ത്രി വിശദീ കരിക്കണം
രാജ്യദ്രോഹ കുറ്റം നടക്കുന്നു എന്ന് പൊതുവേദിയിലും മാധ്യമങ്ങളിലും അല്ല പറയേണ്ടത്.അതിൽ എന്ത് നടപടി ആണ് എടുത്തത്..ഭൂരിപക്ഷ സമുദായം മാർക്സിസ്റ് പാർട്ടിയെ കൈവിട്ടു.അവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇത്തരം പി ആർ ഗിമ്മിക്കുകൾ.കഴിഞ്ഞ എട്ട് വർഷം മാർക്സിസ്റ് പാർട്ടി എടുത്തത് ഭൂരിപക്ഷ സമുദായത്തിനെതിരെയുള്ള നടപടികളാണ്.ശബരിമല മുതൽ തൃശൂർ പൂരം കലക്കൽ വരെ അതിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി വി അൻവർ വിഷയം പഠിച്ചുകൊണ്ട് ഇരിക്കുകയാണ്.ഫോൺ ചോർത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുവാദം നൽകിയിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്
ദേശിയ തലത്തിൽ കോൺഗ്രസ്സും സിപി എമ്മും തമ്മിൽ ധാരണയിലാണ്.നിയമസഭയിൽ എൽഡിഎഫ്, പാർലമെന്റിൽ യുഡിഎഫ് എന്നതാണ് ധാരണ.വനാട് ദുരന്തത്തിൽ ധനസഹായം നൽകാതിരിക്കാൻ കേന്ദ്രം അവഗണന കാണിക്കുന്നില്ല.ഒരു പ്രക്രിയയിൽ കൂടി മാത്രമേ അത് നടക്കു.അത് സർക്കാരിന് അറിയാം, സർക്കാർ വിശദീകരിക്കണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]