
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിന് നൽകണമെന്ന ഹൈക്കോടതി നിർദേശം വന്നതോടെ റിപ്പോർട്ടിൽ എതിരായി പരാമർശിക്കപ്പെട്ട സിനിമാ പ്രവർത്തകർെക്കതിരേ കേസെടുക്കേണ്ടിവേന്നക്കും.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം കേസുകൾ രജിസ്റ്റർചെയ്തത്. എന്നാൽ, പൂർണരൂപം കിട്ടുന്നതോടെ, റിപ്പോർട്ടിൽ പേരുണ്ടാവുകയും അവർെക്കതിരേ തെളിവുകളോ മൊഴികളോ ഉണ്ടാവുകയും ചെയ്താൽ കേസെടുക്കാം.
മാധ്യമങ്ങളിലൂടെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകൾ വന്നതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല; വെളിപ്പെടുത്തലുകൾ നടത്തിയവരിൽനിന്ന് മൊഴിശേഖരിച്ചശേഷമാണ് കേസുകൾ രജിസ്റ്റർചെയ്തത്. നിലവിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
പുറത്തുവന്ന കമ്മിറ്റി റിപ്പോർട്ടിൽ ഒട്ടേറെപ്പേരുടെ മൊഴികളുണ്ടെങ്കിലും അത് ആരൊക്കെ നൽകിയതാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പൂർണരൂപത്തിലുള്ള റിപ്പോർട്ടിൽ മൊഴിനൽകിയവരുടെ പേരുകളും ആർക്കെതിരായാണ് മൊഴിനൽകിയത് എന്നതും വ്യക്തമാക്കിയിട്ടുമുണ്ടെന്നതാണ് സൂചന.
ഈ സാഹചര്യത്തിൽ അതൊക്കെ പരിശോധിച്ച് അന്വേഷണസംഘത്തിന് വീണ്ടും പരാതിക്കാരിൽനിന്ന് മൊഴിയെടുക്കേണ്ടിവരും. അതിനുശേഷമാകും കേസ് രജിസ്റ്റർചെയ്യണോയെന്ന് തീരുമാനിക്കുക. പ്രായപൂർത്തിയാവാത്തവരും ചൂഷണത്തിനിരയാകേണ്ടിവന്നുവെന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കേണ്ടിയുംവരും.
ഹേമ കമ്മിറ്റി റിപ്പോർട്ട് സമ്പൂർണരൂപത്തിൽ ലഭിച്ചുകഴിഞ്ഞാൽ ഏതൊക്കെ കാര്യങ്ങളിൽ കേസെടുക്കാനാകും, കേസെടുക്കാനാവില്ല എന്ന കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടാകും രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുക. റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ അവരെ ബന്ധപ്പെട്ട് അവർ പരാതിയുമായി മുന്നോട്ടുപോകാൻ തയ്യാറാണോയെന്നതും വിലയിരുത്തിയാകും തുടർനടപടികൾ. അടുത്തദിവസം അന്വഷണസംഘം സമ്പൂർണയോഗംചേർന്ന് വിശദമായ ചർച്ചനടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]