
കൊച്ചി : താരസംഘടനയായ അമ്മയ്ക്കെതിരേ പ്രമുഖ നടി. 2006ൽ തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി അമ്മയ്ക്ക് നൽകിയ പരാതിയിൽ ഇതേവരെ നടപടിയെടുത്തില്ലെന്നാണ് നടിയുടെ ആരോപണം. 2006ൽ സിനിമാ ചിത്രീകരണ സമയത്ത് പ്രമുഖ സംവിധായകൻ കതകിൽ മുട്ടി എന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. ഹോട്ടൽ ജീവനക്കാരാണ് കതകിൽ തട്ടിയത് സംവിധായകനാണെന്ന് തന്നോട് അറിയിച്ചതെന്നും തുടർന്ന് ഇതേ ചിത്രത്തിൽ അഭിനയിക്കുന്ന നായകനടൻ താമസിക്കുന്ന ഫ്ലോറിലേക്ക് മാറിയാണ് താൻ രക്ഷപ്പെട്ടതെന്നും നടി പറയുന്നു.
കതക് തുറക്കാത്തതിലുള്ള വിരോധം കാരണം സിനിമയിലെ സംഭാഷണങ്ങളും രംഗങ്ങളും വെട്ടിച്ചുരുക്കിയെന്നും ചിത്രത്തിൽ അഭിനയിച്ചതിലുള്ള പ്രതിഫലം നൽകിയില്ലെന്നും നടിയുടെ പരാതിയിൽ പറയുന്നു.
2018ൽ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയെങ്കിലും ഇതേവരെ നടപടിയുണ്ടായില്ലെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പഴയ പരാതിയുടെ കാര്യം ഓർമ്മിപ്പിച്ച് ഇക്കഴിഞ്ഞ 20ാം തീയതി സംഘടനയ്ക്ക് വീണ്ടും കത്തയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു.
ഏതെങ്കിലും അംഗങ്ങൾ പരാതി നൽകിയാൽ അത് സംഘടനയ്ക്ക് അകത്ത് തന്നെ ഒതുക്കി തീർക്കാനാണ് ഭാരവാഹികൾ ശ്രമിക്കുന്നത്, ക്ലീൻ ഇമേജുമായി മുന്നോട്ട് പോകാനാണ് അമ്മ താത്പര്യപ്പെടുന്നത്, പവർഫുള്ളായ ആളുകൾക്ക് മാത്രമാണ് സംഘടനയ്ക്ക് അകത്ത് നീതി ലഭിക്കുന്നത്, തന്നെപ്പോലുള്ളവർക്ക് നീതി നിഷേധിക്കപ്പെടുകയാണ്, സിനിമയുടെ നിർമാതാവ്, അല്ലെങ്കിൽ പുരുഷ താരങ്ങളുമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്യാൻ വന്ന എക്സിക്യൂട്ടീവ്മാർ ചോദിക്കുകയുണ്ടായി, അഭിനയിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മുമ്പേ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന ചോദ്യമാണ് താൻ പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുള്ളതെന്നും നടി ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]