
സ്വന്തം ലേഖിക
കൊച്ചി: പറവൂരിലെ ഹോട്ടലില്‍ നിന്നും കുഴിമന്തിയും അല്‍ഫാമും കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി.
ഇതില്‍ 28 പേര് പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര് സ്വകാര്യ ആശുപത്രിയിലും മൂന്നുപേര്‍ കളമശേരി മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ തേടിയത്.
തൃശൂരിലും കോഴിക്കോടുമുളള ആശുപത്രികളിലാണ് മറ്റുളളവര്‍.
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്നാണ് ഇവരെല്ലാം കുഴിമന്തിയും അല്‍ഫാമും കഴിച്ചത്. കൂട്ടത്തില്‍ രണ്ട് കുട്ടികളുമുണ്ട്.
ഒന്പതുപേര് കുന്നുകര എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ മജ്ലിസ് ഹോട്ടലില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് കുഴിമന്തിയടക്കം കഴിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇവരുടെ വേറൊരു ഹോട്ടലില്‍ പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തത് പിടികൂടിയിരുന്നു.
രണ്ട് ദിവസം മുൻപ് കൊച്ചിയില്‍ നിന്ന് 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടിയിരുന്നു. കളമശ്ശേരി കൈപ്പട മുകളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ ചീഞ്ഞ ഇറച്ചി കണ്ടെത്തിയത്.
The post പറവൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയവരുടെ എണ്ണം 68 ആയി ഉയര്‍ന്നു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നില ഗുരുതരം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]