
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. മാനന്തവാടി പിലാക്കാവില്‍ വന്യജീവിയുടെ ആക്രമണത്തില്‍ പശു ചത്തു. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ടു വയസ്സുള്ള പശുക്കിടാവിനെ ആക്രമിച്ചത് കടുവയാണ് എന്നാണ് സംശയം. രണ്ടു മാസത്തിനിടെ മൂന്നാമത്തെ വളര്‍ത്തു മൃഗത്തെയാണ് ഇവിടെ വന്യജീവി ആക്രമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ എസ്റ്റേറ്റില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. വനമേഖലയോട് ചേര്‍ന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കടുവാ അക്രമണം നടന്നിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.
മാനന്തവാടി റെയ്ഞ്ചറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. നേരത്തെ, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു. ആറ് തവണയാണ് മയക്കുവെടി വെച്ചത്.
മയങ്ങിവീണ കടുവയെ കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കര്‍ഷകനെ ആക്രമിച്ച കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
The post മേയാന്‍ വിട്ട പശുക്കിടാവിനെ കൊന്നു; വയനാട്ടില്‍ വീണ്ടും കടുവ?<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]