
അമ്മ മരിച്ച ദിവസവും ‘എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്കറിയാമല്ലോ’ എന്ന് പറഞ്ഞ മാധ്യമ പ്രവർത്തകൻ ; ഇനി സജീവ രാഷ്ട്രീയത്തിലേക്ക് ; 28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം വി നികേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് വിട വാങ്ങി
സ്വന്തം ലേഖകൻ
കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക്. 28 വർഷത്തെ സജീവ മാധ്യമ പ്രവർത്തനം നികേഷ് അവസാനിപ്പിച്ചു. റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് സ്ഥാനം ഒഴിഞ്ഞതായി ചാനല്‍ തന്നെ അറിയിച്ചു. ഇനി അദ്ദേഹം സിപിഎമ്മിലൂടെ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമായിരിക്കും.
എം വി രാഘവൻ എന്ന രാഷ്ട്രീയ അതികായന്റെ മകൻ എന്ന മേല്‍വിലാസത്തില്‍ ആദ്യകാലത്ത് അറിയപ്പെട്ടെങ്കിലും പിന്നീട് സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ ആളാണ് നികേഷ് കുമാർ. എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായി ഇന്ത്യാവിഷൻ ആരംഭിച്ചപ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. 2011ല്‍ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാർഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2016 ല്‍ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് നികേഷ് കുമാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ സംഭവിച്ച അപ്രതീക്ഷിത തോല്‍വിയാണ് അദ്ദേഹത്തെ വീണ്ടും മാധ്യമ പ്രവർത്തനത്തിലേക്ക് മടക്കികൊണ്ടുപോയത്. 2016 ല്‍ പാർട്ടി ചിഹ്നത്തിലാണ് നികേഷ് മത്സരിച്ചത്. 2,287 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അഴീക്കോട് മണ്ഡലത്തില്‍ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയായിരുന്നു വിജയിച്ചത്.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാർ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോർട്ടർ ടിവി ഞാൻ ജന്മം നല്കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോർട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവർത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം വി നികേഷ് കുമാർ വിശദീകരിച്ചു.
തന്റെ മുന്നില്‍ ഒരു വാർത്ത വന്നുപെട്ടാല്‍, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധർമ്മസങ്കടമുണ്ടായാല്‍ എം.വി നികേഷ് കുമാർ എങ്ങനെ പെരുമാറും എന്നതിന് സഹപ്രവർത്തകനായ മാധ്യമപ്രവർത്തകൻ എംപി.ബഷീർ നിരത്തിയ രണ്ടുഉദാഹരണങ്ങള് ഈ സന്ദർഭത്തില്‍ പ്രസക്തമാണ്.
വ്യക്തിപരമായി നികേഷ് അത്ഭുതപ്പെടുത്തിയ രണ്ട് ഉദാഹരണങ്ങള്‍:
‘2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുഘട്ടമായിട്ടായിരുന്നു പോളിങ്. എസി നീല്‍സണ്‍ ആണ് ഇന്ത്യാവിഷനു വേണ്ടി എക്സിറ്റ് പോളും ഒപ്പീനിയൻ പോളും ചെയ്തത്. ആ തെരഞ്ഞെടുപ്പിലെ ഒരേയൊരു എക്സിറ്റ് പോള്‍. ഘട്ടം ഘട്ടമായുള്ള പോളുകള്‍ക്ക് അന്ന് വിലക്കുണ്ടായിരുന്നില്ല. ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം, ആ ഘട്ടത്തിലെ എക്സിറ്റ് പോളും അടുത്ത രണ്ട് ഘട്ടങ്ങളിലെ ഒപ്പീനിയൻ പോളും ചേർത്ത് ഫലം വന്നു- എല്‍ഡിഎഫിന് 98 സീറ്റ്. യുഡിഎഫ് കേന്ദ്രങ്ങള്‍ ഇളകി മറിഞ്ഞു. ഉമ്മൻ ചാണ്ടി പരസ്യമായി ഭീഷണിപ്പെടുത്തി. രണ്ടാംഘട്ടത്തിലെ എക്സിറ്റ് പോള്‍ തടയണം എന്നായിരുന്നു ആവശ്യം. രണ്ടാംഘട്ട പോളിങ് ദിവസമാകുമ്ബോഴേക്കും സമ്മർദ്ദം മുറുകിവന്നു. ചാനലിന്റെ ചെയർമാൻ മുനീർ മങ്കടയില്‍ സ്ഥാനാർത്ഥിയാണ്. എം വിആർ മത്സരിച്ച പുനലൂരില്‍ മൂന്നാംഘട്ടത്തിലായിരുന്നു വോട്ടിങ്. പുനലൂർ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാർത്ഥികള്‍ തോല്‍ക്കുമെന്നായിരുന്നു നീല്‍സന്റെ കണ്ടെത്തല്‍. ആ സമ്മർദ്ദത്തെ നികേഷ് എങ്ങനെ നേരിട്ടെന്ന് ഞങ്ങള്‍ക്കറിയില്ല. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനകം നീല്‍സണിന്റെ കണക്കു കിട്ടി.
അരമണിക്കൂറിനകം വാർത്തയും വന്നു. ‘യുഡിഎഫിന്റെ വന്മരങ്ങള് കടപുഴകും’ എന്നായിരുന്നു തലക്കെട്ട്. യഥാർത്ഥ കൗണ്ടിങ് നടന്നപ്പോള്‍ എല്‍ഡിഎഫിന് 98. എം വിആറും മുനീറും കുഞ്ഞാലിക്കുട്ടിയും ആർ ബാലകൃഷ്ണപിള്ളയും സ്വന്തം തട്ടകങ്ങളില്‍ തോറ്റമ്ബി. ഒരു വർഷം നീണ്ട ഒരു ബഹിഷ്കരണമായിരുന്നു യുഡിഎഫ് നല്കിയ ശിക്ഷ. നികേഷാണ് തോല്പിച്ചത് എന്ന് അവർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.’
‘ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂർ പിന്നിട്ടപ്പോള്‍ നികേഷിന്റെ അമ്മ മരിച്ച വാർത്ത വന്നു. നികേഷ് ഫ്ളോറില്‍ ഇരിപ്പാണ്. കൂട്ടിക്കൊണ്ടു പോകാൻ വന്ന സഹോദരൻ രാജേഷ് എത്ര ശ്രമിച്ചിട്ടും നികേഷ് ഇറങ്ങാൻ കൂട്ടാക്കിയില്ല. റിപ്പോർട്ടർ ഡെസ്കില്‍നിന്നും പല ഫോണ്‍കോളുകള്‍ വന്നതിനെ തുടർന്നാണ് തമ്മനത്തുനിന്നും ഞാൻ കളമശ്ശേരിയിലെ ഓഫീസിലേക്ക് ഓടിച്ചെന്നത്. പിസിആറില്‍നിന്നും ഒരു ബ്രേക്ക് പറയിച്ച് ഞാൻ നികേഷിനടുത്ത് ചെന്നു. ‘നിങ്ങള്‍ക്ക് വീട്ടില്‍ പോകണോ, ഞാൻ ഡെസ്കില്‍ ഇരിക്കാം, അപർണ വായിക്കട്ടെ’ എന്ന് പറഞ്ഞു. അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ‘എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്കറിയാമല്ലോ’ എന്നായിരുന്നു നികേഷ് പറഞ്ഞത്. ഞാൻ കൂടുതല്‍ നിർബന്ധിക്കാതെ പിൻവാങ്ങി. വാർത്തകള്‍ കണ്‍മുമ്ബില്‍ വന്നുചാടുമ്ബോള് നികേഷ് അത് മാത്രമേ കാണാറുള്ളൂ. അയാളെ നിങ്ങള്‍ക്ക് എളുപ്പം പിന്തിരിപ്പിക്കാനാവില്ല.’
എന്തായാലും ഇക്കുറി നികേഷ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുകയാണ്. അഴീക്കോട് പാർട്ടിചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ തന്നെ നികേഷ് സിപിഎം അംഗമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍, കണ്ണൂരില്‍ മത്സരിക്കുമെന്ന് ആദ്യഘട്ടത്തില്‍ കേട്ടിരുന്നെങ്കിലും ചാനല്‍ ചുമതലകള്‍ അതിന് തടസ്സമായി. ചുമതലകള്‍ ഒഴിഞ്ഞതോടെ, ഇനി നികേഷിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതീക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]