
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങുന്നത്. 196 പന്തില്‍ 131 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയാണ് രോഹിത് പൂര്‍ത്തിയാക്കിയത്. ഇതില്‍ മൂന്ന് സിക്സും 14 ഫോറും ഉള്‍പ്പെടും. മൂന്ന് സിക്സുകള്‍ നേടിയതോടെ ഒരു നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനായി. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുല്‍ സിക്സുള്‍ നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് രോഹിത്. മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിയെയാണ് രോഹിത് മറികടന്നത്.
രോഹിത്തിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 80 സിക്സുകളുണ്ട്. 78 സിക്സുകളുള്ള ധോണിയെയാണ് രോഹിത് മറികടന്നത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗാണ് ഒന്നാമത്. ടെസ്റ്റില്‍ മാത്രം 90 സിക്സുകളാണ് സെവാഗ് നേടിയത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ നാലാം സ്ഥാനത്തായി. 69 സിക്സുകള്‍ സച്ചിന് നേടാന്‍ സാധിച്ചു. രവീന്ദ്ര ജഡേജ (62), കപില്‍ ദേവ് (61) എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ക്യാപ്റ്റന്മാരില് രണ്ടാമനാവാനും രോഹിത്തിന് സാധിച്ചു. ഇക്കാര്യത്തിലും ധോണിയെയാണ് രോഹിത് പിന്തള്ളിയത്. 212 സിക്സുകളുണ്ട് രോഹിത്തിന്റെ അക്കൗണ്ടില്‍. ധോണി 211 സിക്സുകളാണ് നേടിയത്. 233 സിക്സുകള്‍ നേടിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ഒന്നാമന്. റിക്കി പോണ്ടിംഗ് (171), ബ്രണ്ടന്‍ മക്കല്ലം (170) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നേരത്തെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്കിയപ്പോള് അക്സര്‍ പട്ടേലിന് പകരം പേസര്‍ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ട് പേസര്‍മാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.
Last Updated Feb 15, 2024, 4:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]