

ലാവ്ലിൻ കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നല്കിയ ഉദ്യോഗസ്ഥൻ ഇന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗം; ആരോപണവുമായി ഷോണ്‍ ജോര്‍ജ്
കൊച്ചി: ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോണ്‍ ജോർജ്.
2008ല്‍ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തില്‍ പിണറായി വിജയന് ക്ളീൻ ചിറ്റ് നല്കിയ ആർ മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന് ഷോണ്‍ ജോർജ് ആരോപിച്ചു. കൊച്ചിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷോണ്‍ ജോർജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ആർ മോഹൻ വർഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഇദ്ദേഹം ഇടംപിടിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവത്തില്‍ കേന്ദ്രസർക്കാരിന് പരാതി നല്‍കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിതന്നെ ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സൂചിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. തികച്ചും അവിചാരിതമായാണ് ആർ മോഹന്റെ പേര് ശ്രദ്ധയില്‍പ്പെട്ടതെന്നും ഷോണ്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]