
പത്തനംതിട്ട: സർവ്വകലാശാല യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെ എം ജി സർവകലാശാല നടപടി. 25,000 രൂപ കോളേജിന് പിഴയിട്ട് സിൻഡിക്കേറ്റ് ഉത്തരവ് ഇറക്കി. 2020 ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിലാണ് കോളേജിന് പുറത്തുള്ള ആളുകളെ മത്സരിപ്പിച്ചത്. ഈ സംഭവമാണ് വിവാദമായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാൽ കോളേജിനെ കലോത്സവങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട: സർവ്വകലാശാല യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെ എം ജി സർവകലാശാല നടപടി. 25,000 രൂപ കോളേജിന് പിഴയിട്ട് സിൻഡിക്കേറ്റ് ഉത്തരവ് ഇറക്കി. 2020 ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിലാണ് കോളേജിന് പുറത്തുള്ള ആളുകളെ മത്സരിപ്പിച്ചത്. ഈ സംഭവമാണ് വിവാദമായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാൽ കോളേജിനെ കലോത്സവങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]