

‘സൗഹൃദ സംഭാഷണത്തിന് ഇടയില്‍ പറഞ്ഞ പരാമര്‍ശങ്ങളാണ്’; മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു; റാഫി പുതിയകടവിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു
മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസില്‍ മുസ്ലിം ലീഗ് പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു.
ഇന്നലെ രാത്രിയില്‍ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെയാണ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചത്. ഭീഷണിപെടുത്തല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തതെന്നാണ് മലപ്പുറം പൊലീസ് അറിയിച്ചത്.
എന്നാല്‍ മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയില്‍ പറഞ്ഞ പരാമർശങ്ങളാണ് കേസിന് വഴിവച്ചതെന്നുമാണ് റാഫി പുതിയകടവിന്റെ മൊഴി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വീല്‍ചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ, പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രതി റാഫി പുതിയകടവില്‍ രംഗത്തെത്തിയിരുന്നു. തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീല്‍ചെയര്‍ പരാമര്‍ശമെന്നുമാണ് റാഫി പറഞ്ഞത്.
അത് തമാശയായി പറഞ്ഞതാണ്. ഫോണ്‍ സംഭാഷണം മുഈൻ അലി തങ്ങള്‍ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തില്‍ താൻ മാപ്പ് ചോദിക്കുന്നു. മുഈൻ അലി തങ്ങള്‍ തനിക്കെതിരെ നല്കിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം തങ്ങളെ നേരില്‍ക്കാണുമെന്നും തങ്ങളുമായി നല്ല ബന്ധമാണ് ഇപ്പോഴുമെന്നും റാഫി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]