
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കും. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയില്‍ വച്ചാണ് കെ. വി തോമസ് മാധ്യമങ്ങളെ കാണ്ടത്. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിരുന്നു. ഇതൊക്കെ മറിക്കടന്നാണ് കെ വി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്.
കേരത്തില്‍ നിന്നും ഇതിനും മുന്‍പും പാര്‍ട്ടി കോണ്‍ഗ്രസ് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തന്നെ ഭീക്ഷണിപ്പെടുത്തുന്ന നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. വളരെ ആത്മാര്‍ഥമായിട്ടാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. വിവിധ സര്‍ക്കാരുകളില്‍ അംഗമായി. താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ വളരെ അച്ചടക്കത്തോടെ നിലനിന്നു. ഞാന്‍ ഒരിക്കലും പാര്‍ട്ടിക്ക് എതിരെ നിന്നയാളല്ല. വലിയ തോതില്‍ സോഷ്യല്‍ മീഡയ അറ്റാക്ക് നേരിട്ടു. അതൊക്കെ നിയന്ത്രിക്കുന്നത് മുതിര്‍ന്ന നേതാക്കളാണ്. ബിജെപിയെ എതിര്‍ക്കുന്ന ആളുകള്‍ ഒരുമിച്ച് നില്‍ക്കണം. അത് കൊണ്ട് ഞാന്‍ സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കും. മത്സ്യ തൊഴിലാളി കുടുംബത്തില്‍ ജനിച്ച എന്നെ തിരുത തോമ എന്ന് വിളിച്ചു അപമാനിച്ചു. എന്ന് കെവി തോമസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തില്‍ കെ വി തോമസിന് പഴയതുപോലെ പിടിപാടില്ല. കെ സുധാകരനും വിഡി സതീശനും ഉള്‍പ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകല്‍ച്ചയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴഞ്ഞതോടെ തോമസിന്റെ മുന്നോട്ടുളള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]