
സിംഗപ്പൂര്‍: ലൈംഗീക കേളിയിലൂടെ കുപ്രസിദ്ധമായ പ്ലാറ്റ ഫോമാണ് ഓണ്‍ലി ഫാന്‍സ്. എന്നാല്‍ ഇതെ ആപ്പിലൂടെ കോടികള്‍ സമ്പാദിക്കുകയും എന്നാലിപ്പോള്‍ പോലീസ് പിടിച്ച് അകത്തിടുകയും ചെയ്തയാളാണ് ടൈറ്റസ് ലോ. സിംഗപ്പൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ഏറ്റവും സെക്സിയായ ചെറുപ്പക്കാരനാണ് ഇയാള്‍ എന്നാണ് ഓണ്‍ലി ഫാന്‍സ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 21 മാസത്തേക്കാണ് ഇയാളെ ജയില്‍ ശിക്ഷക്ക് വിധിച്ചിരിക്കുന്നത്.
താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന് ടൈറ്റസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സിംഗപ്പൂര്‍ നിയമപ്രകാരം ഇയാള്‍ക്ക് രക്ഷപ്പെടാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 22-കാരനായ ടൈറ്റസ് ലോ 2021 ഏപ്രില്‍ മുതലുള്ള കാലത്താണ് ഓണ്‍ലി ഫാന്‍സ് വഴി തന്റെ നഗ്നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതിനോടകം തന്നെ കോടിക്കണക്കിന് രൂപയാണ് ഇയാള്‍ സമ്പാദിച്ചത്. ആദ്യം തന്റെ ഷര്‍ട്ട് ഇടാത്ത ചിത്രമാണ് ഇയാള്‍ പങ്ക് വച്ചത്. പിന്നിട് ഇയാള്‍ തന്റെ ലിംഗ പ്രദര്‍ശനവും ആരംഭിച്ചു. ഒപ്പം, ലൈംഗികകേളികളുടെ വീഡിയോ ദൃശ്യങ്ങളും ഷെയര്‍ ചെയ്തു.
പ്രതിമാസം ടൈറ്റസ് 30 ലക്ഷം രൂപയോളം സമ്പാദിച്ചു. ഓണ്‍ലി ഫാന്‍സ് വഴി കിട്ടിയ പണം ഉപയോഗിച്ച് ടൈറ്റസ് ആഡംബര ജീവിതം നയിച്ചതായി കേസ് രേഖകളില്‍ പറയുന്നു. പുതുപുത്തന്‍ കാറും വിലകൂടിയ വസ്തുക്കളും വാങ്ങിക്കൂട്ടിയ ടൈറ്റസ് ഓണ്‍ലി ഫാന്‍സിലെ തന്റെ താരജീവിതം തുടരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]