
കൊച്ചി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ലിമിറ്റഡ് ഡീലര്‍മാര്‍ക്ക് ഇന്ധനം നല്കാത്തതിനാല് കമ്പനിയുടെ 80 ശതമാനം ഔട്ട്ലെറ്റുകളും രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നു. 200 ഹിന്ദുസ്ഥാന്‍ പെട്രോളിയം റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് അടഞ്ഞ് കിടക്കുന്നത്.
ഇതില്‍ പലരും ലോഡ് എടുക്കുന്നതിനായി മൂന്ന് ദിവസം മുമ്പ് പണം മുന്‍കൂര്‍ അടച്ചിട്ടുള്ളവരാണ്. എന്നിട്ടും ഇന്ധനം ലഭിക്കാതെ പമ്പുടമകള്‍ വിഷമിക്കുകയാണ്.
ദിനംപ്രതി പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നതിനാല്‍ കൂടിയ വിലയ്ക്ക് ഉത്പന്നം വില്‍ക്കുന്നതിനായാണ് കമ്പനി ഇന്ധനം നല്കാതിരിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇന്ധക്ഷാമമില്ലെന്നാണ് എച്ച്പിസിഎല്‍ അധികൃതര്‍ പറയുന്നത്.
എച്ച്പിസിഎല്ലിന്റെ ഇന്ധനം നിറയ്ക്കുന്നതിനുള്ള യൂണിറ്റുകള്‍ വൈകുന്നേരം 3.30 വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിപിസിഎല്ലിന്റെയും ഐഒസിയുടെയും യൂണിറ്റുകളില്‍ വൈകുന്നേരം അഞ്ച് വരെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.
കമ്പനി ഉത്പന്നം പിടിച്ചുവച്ചിരിക്കുന്നതില് പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ ആര്. ശബരിനാഥിന്റെ നേതൃത്വത്തില്‍ ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിനെ കണ്ട് നിവേദനം നല്കി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]